കൊറോണ: ഹൃദയസംബന്ധമായ അസുഖമുള്ളവർ ശ്രദ്ധിക്കണം
കൊറോണ: ഹൃദയസംബന്ധമായ  അസുഖമുള്ളവർ ശ്രദ്ധിക്കണം
Tuesday, March 31, 2020 12:20 AM IST
കൊറോണ ശ്വാസകോശത്തെയാണ് ഏറ്റവുമധികം ബാധിക്കുന്നതെങ്കിലും ഹൃദയത്തിന്‍റെ പ്രവർത്തനത്തിലും വ്യതിയാനങ്ങൾ കൊണ്ടുവരുന്നുണ്ട്. കൊറോണ വൈറസ് മൂലം ശ്വാസകോശത്തിന്‍റെ പ്രവർത്തനം മന്ദീഭവിക്കുന്നതോടെ, ഹൃദയത്തിന്‍റെ ജോലിഭാരം വർധിക്കുന്നു. ഹൃദ്രോഗികളിലെ പ്രതിരോധ വ്യവസ്ഥ താരതമ്യേന ദുർബലമാണ്. അതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിലും ഹൃദയാഘാത സാധ്യതയുള്ളവരിലും കൊറോണ ബാധ നിർണായകമായേക്കാം.

1. ക്ഷീണവും കിതപ്പും കൊറോണയുടെ ലക്ഷണങ്ങളാണോ?

ക്ഷീണവും കിതപ്പും കൊറോണയുടെ നേരിട്ടുള്ള ലക്ഷണങ്ങളായി പറയാനാകില്ല. എന്നാൽ, ചെറിയ വ്യായാമം ചെയ്യുമ്പോഴോ മറ്റോ ഉണ്ടാകുന്ന അസ്വഭാവികമായ ക്ഷീണം, തളർച്ച, കിതപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടണം. വ്യായാമം ചെയ്യുന്നവർ അത് മുടങ്ങാതെ ചെയ്യണം. നടത്തം, ജോഗിംഗ് ചെയ്യുന്നവർ ആളുകളുമായി സന്പർക്കം ഒഴിവാക്കി സുരക്ഷിതമായ അന്തരീക്ഷത്തിൽ അവ ചെയ്യാൻ ശ്രദ്ധിക്കണം.

2.കൊറോണ രോഗബാധയുടെ സ്ട്രെസ് ഹൃദ്രോഗികൾക്കു താങ്ങാനാകുമോ?

കൊറോണപോലെ മാരകമായ വൈറസ് ബാധ സൃഷ്ടിക്കുന്ന സ്ട്രെസാണ് ഹൃദ്രോഗികൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം ഒരു രോഗിയുടെ ഹൃദയാഘാത സാധ്യത കൂട്ടാൻ ഇടയുണ്ട്. കൊറോണ മൂലമുള്ള ചെറുപ്പക്കാരിലെ മരണനിരക്ക് 2.5 ശതമാനത്തിൽ ഒതുങ്ങി നിൽക്കുന്പോൾ പ്രായമായവരിൽ അത് അഞ്ചു ശതമാനത്തിനു മുകളിൽ വരും. 70 വയസിനു മുകളിലുള്ളവരിൽ എട്ടു ശതമാനവും എണ്‍പതിനു മുകളിൽ 14 ശതമാനത്തിലുമധികമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ പത്തര ശതമാനമാണ് കൊറോണ മരണ നിരക്ക്.


3. ഉറക്കക്കുറവ് കൊറോണയുടെ ലക്ഷണമാണോ?

ഏതൊരു മനുഷ്യനെ സംബന്ധിച്ചും ഉറക്കം അത്യന്താപേക്ഷികമാണ്. ഹൃദയസംബന്ധമായ രോഗമുള്ളവർ ഉറക്കത്തിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. ഈ സമയത്ത് ഉറക്കക്കുറവ് മൂലം ക്ഷീണമോ തളർച്ചയോ തോന്നിയാൽ അത് കൊറോണയുടെ ലക്ഷണമെന്ന് തെറ്റിദ്ധരിക്കപ്പെട്ടു ഭീതി വളർത്തേണ്ടതുമില്ല. ആരോഗ്യ വകുപ്പ് എല്ലാവർക്കും കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഹൃദയസംബന്ധമായ രോഗമുള്ളവരും കർശനമായും പാലിക്കണം. പൊതു ചടങ്ങുകൾ, ബന്ധുമിത്രാദി സംഗമങ്ങൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.

4. ഏതെങ്കിലും പ്രത്യേക ആഹാരമോ പഴങ്ങളോ കൊറോണ ചെറുക്കുമോ?

ഹൃദ്രോഗികൾ ആഹാര കാര്യത്തിലെ ക്രമം കർശനവും കൃത്യമായും പാലിക്കണം. ഏതെങ്കിലും പ്രത്യേക ആഹാരമോ പഴങ്ങളോ കൊറോണ വൈറസ് ബാധ ചെറുക്കുമെന്നോ പ്രതിരോധശേഷി കൂട്ടുമെന്നോ മറ്റോ ഉള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ ഡോക്ടറുമായി കണ്‍സൾട്ട് ചെയ്തശേഷം മാത്രം അവ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.

ഡോ.എൻ. പ്രതാപ്കുമാർ
(ഇന്‍റർവെൻഷനൽ കാർഡിയോളജിസ്റ്റ്മെഡിട്രിന ഹോസ്പിറ്റൽ, തിരുവനന്തപുരം)



തയാറാക്കിയത്: റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.