മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ അലംഭാവമെന്ന് കെആർഎൽസിസി
മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ  അലംഭാവമെന്ന് കെആർഎൽസിസി
Saturday, April 4, 2020 11:40 PM IST
കൊച്ചി: കോവിഡ് 19 കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് അലംഭാവം പുലർത്തുകയാണെന്ന് കെആർഎൽസിസി കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളായി രജിസ്റ്റർ ചെയ്ത എല്ലാവർക്കും 5000 രൂപയുടെ സഹായധനവും 10,000 രൂപയുടെ പലിശരഹിത വായ്പയും അനുവദിക്കണമെന്ന് കെആർഎൽസിസി വൈസ് പ്രസിഡന്‍റ് ഷാജി ജോർജ് ആവശ്യപ്പെട്ടു.

സർക്കാർ ഇപ്പോൾ പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള ഇളവ് ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം വിൽക്കുന്നതിനു രൂപപ്പെടുത്തിയിട്ടുള്ള പ്രത്യേക സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഹാർബറുകളിൽ ഹാർബർ മാനേജ്മെന്‍റ് സമിതികൾ മുഖാന്തരം തയാറാക്കിയിട്ടുള്ള ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുകയും ഹാർബർ ഒഴിച്ചുള്ള മറ്റു ഫിഷ് ലാൻഡിംഗ് സെന്‍ററുകളിലും സമാനമായതും സുരക്ഷിതമായതുമായ വിപണന സംവിധാനം ഏർപ്പെടുത്തുകയും വേണം.


മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികൾ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾ എന്നിവർക്കും സാന്പത്തിക സഹായം ലഭ്യമാക്കണം. കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികളുടെ ക്ഷേമപദ്ധതിക്കായി 2000 കോടി രൂപ കേരളത്തിനു നൽകണമെന്നും ഷാജി ജോർജ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.