ലോക്ക് ഡൗൺ: വിദഗ്ധ സമിതി റിപ്പോർട്ട് തയാറാക്കാൻ തുടങ്ങി
Monday, April 6, 2020 12:40 AM IST
തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം നടപ്പാക്കേണ്ട നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എങ്ങനെയാകണമെന്നതു സംബന്ധിച്ചു ശിപാർശ നൽകാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് തയാറാക്കാൻ തുടങ്ങി. ഇതു സംബന്ധിച്ച സംസ്ഥാനത്തിന്‍റെ നിർദേശങ്ങൾ സമർപ്പിക്കാനായി മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച കർമസമിതിയുടെ റിപ്പോർട്ട് ഈ മാസം പത്തിനോ പതിനൊന്നിനോ കേന്ദ്രത്തിനു കൈമാറും.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാനതലത്തിൽ കഴിഞ്ഞ ദിവസമാണ് കർമസമിതി രൂപീകരിച്ചത്. കർമസമിതിയിൽ 17 അംഗങ്ങളാണുള്ളത്. 17 പേരും ഒരുമിച്ച് യോഗം ചേരുന്നതിന് ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടുള്ളതിനാൽ ഓരോരുത്തരും നിർദേശങ്ങൾ തയാറാക്കി അയച്ചു കൊടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അധ്യക്ഷൻ കെ.എം. ഏബ്രഹാം അംഗങ്ങളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും.


ലോക്ക് ഡൗൺ നീക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും വരാനിടയുള്ളവരെ ഏത് രീതിയിൽ നിയന്ത്രിക്കണം, കോവിഡ് പ്രതിരോധത്തിനായി ഓരോ സ്ഥാപനത്തിലും വരുത്തേണ്ട നിയന്ത്രണങ്ങൾ, പൊതുഗതാഗത സംവിധാനത്തിലെ നിയന്ത്രണം എന്നിവയും റിപ്പോർട്ടിലുണ്ടാകും.

ചുരുക്കത്തിൽ, ലോക്ക്ഡൗൺ പിൻവലിച്ചാലും ചില കടുത്ത നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന സൂചനയാണ് സമിതി അംഗങ്ങളിൽ ചിലർ നൽകുന്നത്. ധനസ്ഥിതിയെപ്പറ്റിയുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും സമിതി റിപ്പോർട്ടായി സമർപ്പിക്കുന്നതിലുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.