14 ദിവസം കഴിഞ്ഞും രോഗം; ലക്ഷണങ്ങളില്ലാത്തവര്‍ക്കും കോവിഡ്
14 ദിവസം കഴിഞ്ഞും രോഗം;  ലക്ഷണങ്ങളില്ലാത്തവര്‍ക്കും കോവിഡ്
Monday, April 6, 2020 12:40 AM IST
പത്തനംതിട്ട: ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് 14 ദിവസത്തിലേറെ
ക്വാറന്‍റൈനിലായിരുന്നയാളിലും രോഗലക്ഷണങ്ങളില്ലാത്തവരിലും കോവിഡ് സ്ഥിരീകരണമുണ്ടായതിലൂടെ വരുംദിനങ്ങളില്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്. പന്തളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 19കാരി വിദ്യാര്‍ഥിനി കഴിഞ്ഞ മാര്‍ച്ച് 15നു നിസാമുദീനില്‍നിന്നു പുറപ്പെട്ട മംഗള എക്‌സ്പ്രസില്‍ യാത്ര ചെയ്ത് 17നു നാട്ടിലെത്തിയതാണ്. അന്നു മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ഇതര സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ 14 ദിവസം ക്വാറന്‍റൈനിലാകണമെന്നാണ് ആരോഗ്യവകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ചു പെണ്‍കുട്ടിയുടെ ക്വാറന്‍റൈന്‍ കാലാവധി കഴിഞ്ഞിരുന്നെങ്കിലും പത്തനംതിട്ട ജില്ലയില്‍ 28 ദിവസം നിരീക്ഷണത്തിലിരിക്കാന്‍ ഡിഎംഒയുടെ നിര്‍ദേശത്തെത്തുടര്‍ന്നു പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ആരോഗ്യവകുപ്പിന്‍റെ പുതിയ നിര്‍ദേശങ്ങളില്‍ ഹൈ റിസ്‌ക് മേഖലകളില്‍നിന്നു വന്നവര്‍ 28 ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്നു പറയുന്നുണ്ട്.

പന്തളത്തു ക്വാറന്‍റൈനില്‍ 14 ദിവസത്തിലേറെ കഴിഞ്ഞതും രോഗിയുമായി നേരില്‍ സമ്പര്‍ക്കമില്ലാത്തതുമായ പെണ്‍കുട്ടിയില്‍ രോഗം കണ്ടതോടെ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ വീണ്ടും കര്‍ശനമാകാന്‍ സാധ്യതയുണ്ട്.

പെണ്‍കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നെങ്കിലും സ്രവപരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. ജാഗ്രത ഊര്‍ജിതമാക്കേണ്ടതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നതെന്നു പത്തനംതിട്ട ഡിഎംഒ ഡോ. എ.എല്‍. ഷീജ പറഞ്ഞു.


പ്രത്യക്ഷത്തില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരിലും പോസിറ്റീവ് സ്ഥിരീകരണം ഉണ്ടാകുന്നതും ആശങ്കയുയർത്തി യിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പത്തനംതിട്ട അടൂരില്‍ ദുബായില്‍നിന്നെത്തിയ യുവാവിനാണ് സമാനരീതിയില്‍ ഫലം പോസിറ്റീവായത്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്ന യുവാവിനെ പരിസരവാസികളുടെ പരാതിയെത്തുടര്‍ന്നാണ് പരിശോധനയ്ക്കു വിധേയനാക്കിയത്. ഫലം പോസിറ്റീവായതോടെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ച രണ്ടു പേരിലും സമാനമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഇവരില്‍ ഒരാള്‍ വിദേശത്തുനിന്നു വന്നയാളും മറ്റെയാള്‍ ഇറ്റലിക്കാരനുമാണ്. സാധാരണനിലയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സ്രവമാണ് ആരോഗ്യവകുപ്പ് പരിശോധിച്ചുവന്നിരുന്നത്. ഇത്തരത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ വിദേശത്തുനിന്നുള്ളവരാണെങ്കില്‍ പോലും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുക മാത്രമാണു ചെയ്യുന്നത്. എന്നാല്‍, ഇവരില്‍ പലരും സമ്പര്‍ക്കമുള്ളവരാണ്.
റാപ്പിഡ് ടെസ്റ്റ് പ്രാവര്‍ത്തികമായതോടെ കൂടുതല്‍ പേരെ പരിശോധന നടത്താമെന്നതു നേട്ടമായിട്ടുണ്ട്.


ബിജു കുര്യന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.