അംബേദ്കർ ജയന്തി ആഘോഷവും പി.എം. മർക്കോസ് അനുസ്മരണവും മാറ്റിവച്ചു
Monday, April 6, 2020 11:29 PM IST
കോട്ടയം: കോവിഡ്-19 പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ പിന്തുണ അറിയിച്ച് ഡി.സി.എം.എസ്. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 14ന് നടത്താനിരുന്ന പി.എം. മർക്കോസ് അനുസ്മരണവും ഡോ. ബി.ആർ. അംബേദ്കറുടെ ജയന്തി ആഘോഷവും മാറ്റിവച്ചതായി ഡയറക്ടർ ഫാ. ഡി. ഷാജ്കുമാർ, പ്രസിഡന്‍റ് ജെയിംസ് ഇലവുങ്കൽ എന്നിവർ അറിയിച്ചു. എന്നാൽ അന്നേ ദിവസം പ്രാർഥനാദിനമായി ആചരിക്കുമെന്നും എല്ലാവരും സ്വന്തം ഭവനങ്ങളിൽ പ്രാർഥനയ്ക്കായി സമയം കണ്ടെത്തണമെന്നും ഇരുവരും അഭ്യർഥിച്ചു.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്‍റെ പേരിൽ വിദ്യാഭ്യാസരംഗത്ത് ദളിത് ക്രൈസ്തവർക്ക് അനുവദിച്ചിരുന്ന ഇളവുകൾ 1937-ൽ സർ സി.പി. റദ്ദാക്കിയതിനെതിരേ ജോണ്‍ ജോസഫിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സമരമുന്നണിയിൽ അംഗമായിരുന്ന പി.എം. മർക്കോസ് ശക്തമായി പ്രതികരിച്ചതിനെത്തുടർന്നാണ് വിഷയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.


1946-ൽ വടവാതൂരിലെ ചെന്പോലക്കുന്നിൽ ഒരു പള്ളി (ഇന്നത്തെ ഞാറയ്ക്കൽപള്ളി) പണിയുന്നതിനുനേതൃത്വം നൽകിയ അദ്ദേഹം1952-ൽ കോട്ടയം മുനിസിപ്പൽ കൗണ്‍സിൽ അംഗമായി. 1953-55, 1957-59 വർഷങ്ങളിൽ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ വർക്കിംഗ് കമ്മിറ്റി അംഗമായി. 1955-ൽ അവശ കത്തോലിക്കാ മഹാജനസഭ (ഇന്നത്തെ ദളിത് കത്തോലിക്കാ മഹാജനസഭ)യുടെ പ്രഥമ പ്രസിഡന്‍റായി. 1954-55 വർഷത്തിൽ പി.എം. മർക്കോസ് തിരു-കൊച്ചി നിയമസഭയിൽ അംഗമാകുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.