ഹൃദയങ്ങളിലെ ആസ്വാദനത്തിന്‍റെ കസ്തൂരിഗന്ധം
ഹൃദയങ്ങളിലെ ആസ്വാദനത്തിന്‍റെ കസ്തൂരിഗന്ധം
Monday, April 6, 2020 11:29 PM IST
ആലപ്പുഴ: പ്രണയ ഗാനങ്ങളുടെ പൂവന്പുകളെയ്യാൻ ഇനി മാസ്റ്ററില്ല, ഇനി അവശേഷിക്കുന്നത് അദ്ദേഹം ഒരുക്കിയ ഗാനമലരുകളുടെ കസ്തൂരി ഗന്ധംമാത്രം. ആസ്വാദക സമൂഹം നെഞ്ചോടു ചേർത്ത അർജുനൻ മാസ്റ്ററുടെ ഗാനങ്ങൾ ഒറ്റ ശ്വാസത്തിൽ എണ്ണി തീർക്കാനാകില്ല.

സിനിമയിലാകട്ടെ നാടകത്തിലാകട്ടെ സിറ്റുവേഷൻ പറഞ്ഞാൽ ബാഗേശ്രീയും വസന്തയും ബിഹാഗും രഞ്ജിനിയും സരസ്വതിയും ആഭേരിയും ഹമീർ കല്യാണിയും ഭൗളിയും ഒക്കെ ഒഴുകുകയായി. ഒറ്റയ്ക്കും രാഗ മാലികകളായും. സിനിമകൾ പലതും വിസ്മൃതിയിൽ ആയവയിലെ പോലും ഗാനങ്ങൾ ഇന്നും ശ്രവ്യ സുഭഗം തന്നെ.

പ്രതിഭയും വിനയവും ആവോളം , അഹങ്കാരമില്ല ലവലേശം ... മാസ്റ്ററെവേറിട്ട് നിർത്തിയിരുന്നതും ഇതുതന്നെ. നാടകമായിരുന്നു മാസ്റ്ററുടെ ജീവനും. ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റായി ചുവടുറപ്പിച്ച അർജുനൻ മാസ്റ്റർ, അദ്ദേഹം സിനിമയിൽ ചുവടുറപ്പിച്ചപ്പോൾ നാടകത്തിൽ സജീവമായി. പിന്നീട് പി. ഭാസ്കരൻ മാസ്റ്ററുടെ രചനയ്ക്ക് ഈണമിട്ട് സിനിമാ ലോകത്തേക്കു രംഗപ്രവേശം. വയലാറും ഒഎൻവിയും ആർ.കെ. ദാമോദരനുമടക്കം നിരവധി പേരുടെ വരികൾക്ക് ഈണമിട്ടിട്ടുണ്ടെങ്കിലും ശ്രീകുമാരൻ തന്പിയോടൊപ്പമുള്ള ഗാനങ്ങൾ കൂടുതൽ പ്രചാരം നേടിയെന്നു മാത്രം.

പാട്ടുകളിലെ ഏറിയ പങ്കും കോമഡി പടങ്ങളിലും സിഐഡി പടങ്ങളിലുമായി ഒതുങ്ങിപ്പോയി എന്നതു മാത്രമായിരുന്നു അർജുനൻ മാസ്റ്ററുടെ ദുര്യോഗം. എങ്കിലും പാട്ടുകൾ ആസ്വാദകരിലേക്കെത്തണമെന്നുള്ള ആഗ്രഹം ലക്ഷ്യപ്രാപ്തിയിൽ എത്തിയിരുന്നു. കൂടുതൽ പോലീസ് നായകർ പഴയ കാലത്തു സിനിമയിൽ പാടിനടന്നതും അർജുനൻ മാസ്റ്റർ ഈണമിട്ട പാട്ടുകളാകും. പ്രണയ ഗാനങ്ങളിൽ ആണ് ആ പ്രതിഭ കൂടുതൽ ശോഭിച്ചതെന്നതാണ് യാഥാർഥ്യം. പ്രണയഗാനങ്ങൾ ചിട്ടപ്പെടുത്തുന്പോൾ മനസുകൊണ്ട് കാമുകനായി മാറുന്നുവോ എന്ന് ആ ഗാനങ്ങൾ കേട്ടാൽ തോന്നും .


യമുനേ പ്രേമ യമുനേ, പാടാത്ത വീണയും പാടും, മാവിന്‍റെ കൊന്പിലിരുന്നു, ലജ്ജാവതി ലജ്ജാവതി, തേടിത്തേടി ഞാനലഞ്ഞു, ചന്ദ്രകിരണങ്ങൾ രാഗങ്ങളായി, സീമന്ത രേഖയിൽ, നിൻ മണിയറയിലെ, മുത്തു കിലുങ്ങി മണി മുത്തു കിലുങ്ങി, മനസിനകത്തൊരു പാലാഴി, ഹൃദയവീണതൻ മൃദുല തന്ത്രിയിൽ, പാലരുവി കരയിൽ, കുയിലിന്‍റെ മണിനാദം കേട്ടു, സിന്ദൂര കിരണമായി, മല്ലികപ്പൂവിൻ മധുരഗന്ധം, സ്നേഹഗായികേ, കസ്തൂരി മണക്കുന്നല്ലോ, വാൽക്കണ്ണെഴുതി, എത്ര സുന്ദരി എത്ര പ്രിയങ്കരി, സാന്ധ്യതാരകേ മറക്കുമോ നീ, ഉറങ്ങാൻ കിടന്നാൽ, ചന്ദ്രോദയം കണ്ട്, സൂര്യകാന്തി പൂ ചിരിച്ചു, രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി, ആയിരം അജന്താ ചിത്രങ്ങളിൽ, തളിർ വലയോ, ദ്വാരക, അനുരാഗമേ, അനുവാദമില്ലാതെ അകത്തു വരും, തിരയും തീരവും, രവിവർമ ചിത്രത്തിൻ, ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും, നീല നിശീഥിനി, കാണാനഴകുള്ള മാണിക്യക്കുയിലെ, ചെല്ലച്ചെറു വീടുതരാം...ജനമനസ്‌സിൽ ഇടം പിടിച്ച അർജുനസംഗീതം ഇതിലും ഏറെയാണ് .

സിനിമയിൽ അദ്ദേഹം പലപ്പോഴും അവഗണിക്കപ്പെട്ടപ്പോഴും നാടകത്തിൽ സജീവമായിരുന്നു. സംസ്ഥാന സിനിമ അവാർഡ് പോലും ലഭിച്ചത് രണ്ടു വർഷം മുന്നെയാണ്. അതിൽ അദ്ദേഹത്തിന് പരിഭവവും ഇല്ലായിരുന്നു. ചെറു പ്രായത്തിൽ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾ അദ്ദേഹത്തെ അതിനു പരുവപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് ജനമനസുകളിൽ അദ്ദേഹത്തിന് ഇടം തേടാനായതും. ആദ്യം പരിചയപ്പെടുന്ന വ്യക്തിയോടുപോലും വിനയാന്വിതനായി പെരുമാറാൻ ഉള്ള കഴിവും വേറിട്ട് നിർത്തിയിരുന്നു.

വി.എസ്. ഉമേഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.