രണ്ടു രോഗികളുടെ പാസ്പോർട്ട് കണ്ടുകെട്ടും
രണ്ടു രോഗികളുടെ പാസ്പോർട്ട് കണ്ടുകെട്ടും
Wednesday, April 8, 2020 12:14 AM IST
തലശേരി: കോവിഡ്-19 ചികിത്സയിൽ കഴിയുന്ന രണ്ട് പ്രവാസികൾ വാർഡിൽ നഴ്സുമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും രോഗം പടർത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്ത സംഭവത്തിൽ പാസ്പോർട്ട് കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്‍റെ മുന്നോടിയായി ഇരുവർക്കും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടർ നോട്ടീസ് നൽകി. ജനറൽ ആശുപത്രിയിൽ നോട്ടീസ് എത്തിയെങ്കിലും ഇരുവരും ചികിത്സയിലായതിനാൽ നോട്ടീസ് കൈമാറിയിട്ടില്ല.

"ധൈര്യമുണ്ടെങ്കിൽ അടുത്തു വാ..... ഞാൻ നിന്‍റെ മുഖത്ത് തുപ്പും' - ചികിത്സിക്കുന്ന നഴ്സുമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് രോഗികളുടെ ആക്രോശങ്ങളിൽ ഒന്നിതായിരുന്നു. പ്രതികരണങ്ങൾ അതിരു വിട്ടപ്പോൾ മുഖ്യമന്ത്രിതന്നെ പത്രസമ്മേളനത്തിൽ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. വാഷ് ബേസിനും ടോയ്‌ലെറ്റും ഉപയോഗിച്ച ശേഷം വെള്ളം ഒഴിക്കാതിരിക്കുക. ഡോക്ടർമാരുടെ വീഡിയോ കോളിൽ എത്താതിരിക്കുക എന്നിവയൊക്കെ ഇവരുടെ പതിവാണെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.