സമാശ്വാസം പദ്ധതിക്ക് 2.9 കോടിയുടെ ഭരണാനുമതി
സമാശ്വാസം പദ്ധതിക്ക്  2.9 കോടിയുടെ ഭരണാനുമതി
Thursday, April 9, 2020 12:27 AM IST
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിയ്ക്കായി 2,89,70,700 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സമാശ്വാസം ഒന്ന്, സമാശ്വാസം രണ്ട്, സമാശ്വാസം മൂന്ന്, സമാശ്വാസം നാല് എന്നിങ്ങനെ നാല് സമാശ്വാസം പദ്ധതികളാണുള്ളത്. വൃക്കയ്ക്ക് തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം ഒന്ന്. ഇതില്‍ 5849 ഗുണഭോക്താക്കളാണുള്ളത്.

സംസ്ഥാനത്ത് വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചു പ്രസ്തുത അവയവങ്ങള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷവും തുടര്‍ ചികിത്സക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന ധനസഹായമാണ് സമാശ്വാസം രണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യഅഞ്ചു വര്‍ഷം വരെയാണ് ധനസഹായം അനുവദിക്കുന്നത്. 1500 ഗുണഭോക്താക്കളാണ് ഈ പദ്ധതിയ്ക്ക് കീഴിലുള്ളത്.


രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8,9,11,13 എന്നിവയുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതാണ് സമാശ്വാസം മൂന്ന്. വരുമാന പരിധി ബാധകമാക്കാതെ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയില്‍ 1327 ഗുണഭോക്താക്കളാണുള്ളത്.
സംസ്ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച നോണ്‍ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളാണ് സമശ്വാസം നാലിലെ ഗുണഭോക്താക്കള്‍. പ്രതിമാസം 2000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയില്‍ 198 ഗുണഭോക്താക്കളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.