കോവിഡ്: സന്നദ്ധ സേനാംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിഗണനയിലെന്നു മുഖ്യമന്ത്രി
കോവിഡ്: സന്നദ്ധ സേനാംഗങ്ങൾക്ക്  ഇൻഷ്വറൻസ് പരിഗണനയിലെന്നു മുഖ്യമന്ത്രി
Friday, May 29, 2020 1:07 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിന്യസിച്ചിരിക്കുന്ന സാമൂഹ്യ സന്നദ്ധ സേനാംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്കു പ്രത്യേക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ 15 നു മുമ്പ് 20,000 പേർക്കു പരിശീലനം നൽകും. ജൂലൈയിൽ 80,000 പേർക്കും ഓഗസ്റ്റിൽ ഒരു ലക്ഷം പേർക്കും പരിശീലനം നൽകും. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഓണ്‍ലൈൻ പരിശീലനമായിരിക്കും നൽകുക. ദുരന്ത പ്രതികരണത്തിൽ യുവജന ശക്തി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ആദ്യം സേനയ്ക്കു രൂപം നൽകിയത്. 3.40 ലക്ഷം പേരടങ്ങുന്ന സേനയായിരുന്നു ഉദ്ദേശിച്ചിരുന്നത്. ജനസംഖ്യയിലെ നൂറു പേർക്ക് ഒരാൾ എന്ന നിലയിലായിരുന്നു ലക്ഷ്യമിട്ടത്. 3.37 ലക്ഷം പേർ ഇതിനകം രജിസ്റ്റർ ചെയ്തു.


സന്നദ്ധ സേനാംഗങ്ങൾ കോവിഡ്് പ്രതിരോധ പ്രവർത്തനങ്ങളിൽ വോളണ്ടിയർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. പോലീസിനും ഫയർഫോഴ്സിനും ആരോഗ്യപ്രവർത്തകർക്കുമൊപ്പം ഇവരുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.