പ്രവാസികൾ സ്വന്തം ചെലവില്‍ ക്വാറന്‍റൈനില്‍ കഴിയണമെന്ന് ഉത്തരവില്ല: സര്‍ക്കാര്‍
പ്രവാസികൾ സ്വന്തം ചെലവില്‍ ക്വാറന്‍റൈനില്‍  കഴിയണമെന്ന് ഉത്തരവില്ല: സര്‍ക്കാര്‍
Saturday, May 30, 2020 1:04 AM IST
കൊച്ചി: സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ചെലവിലാണ് ക്വാറന്‍റൈനില്‍ കഴിയുന്നതെന്നും ഇവര്‍ സ്വന്തം ചെലവില്‍ ക്വാറന്‍റൈനില്‍ കഴിയണമെന്ന് ഉത്തരവൊന്നുമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്‍റൈനില്‍ കഴിയണമെന്നും ഏഴു ദിവസത്തെ ചെലവ് സ്വയം വഹിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. കേരളത്തിലിതുവരെ ഇതു നടപ്പാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ യാത്രയ്ക്കും കൊവിഡ് ടെസ്റ്റിനുമുള്ള ചെലവുകള്‍ക്കു പുറമേ ക്വാറന്‍റൈന് 14,000 രൂപ വീതം ചെലവുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ക്വാറന്‍റൈനില്‍ കഴിയാന്‍ എത്ര രൂപ ചെലവു വരുമെന്ന കോടതിയുടെ ചോദ്യത്തിന് അഡീഷണല്‍ എജിയാണ് ഇക്കാര്യം പറഞ്ഞത്. ലക്ഷക്കണക്കിന് പ്രവാസികള്‍ മടങ്ങി വരുന്നതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മേയ് ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത്തരക്കാരെ പാര്‍പ്പിക്കാന്‍ 1.65 ലക്ഷം മുറികള്‍ സജ്ജീകരിച്ചെന്നും പണം നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യം വേറെ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.


ഉത്തരവിറങ്ങും വരെ പണം ഈടാക്കില്ലെന്നു മുഖ്യമന്ത്രി 

തിരുവനന്തപുരം: സ൪ക്കാ൪ ഉത്തരവിറങ്ങും വരെ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പക്കൽ നിന്നു ക്വാറന്‍റൈനു പണം ഈടാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ക്വാറന്‍റൈനു പണം ഈടാക്കുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ എല്ലാം നഷ്ടമായി വിദേശത്തു നിന്നെത്തുന്നവർ ആശങ്ക യിലായി. തീരുമാനം വിവാദമായതോടെ മുഖ്യമന്ത്രി തീരുമാനത്തിൽ നേരിയ വ്യത്യാസം വരുത്തി. പാവപ്പെട്ടവരിൽ നിന്നു പണം ഈടാക്കില്ലെന്ന പ്രഖ്യാപനം വന്നു. ഇതോടെ കൂടുതൽ ആശയക്കുഴപ്പമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.