സ്വാമി ഗംഗേശാനന്ദ കേസ് പുനരന്വേഷിക്കും
സ്വാമി ഗംഗേശാനന്ദ കേസ് പുനരന്വേഷിക്കും
Sunday, May 31, 2020 12:45 AM IST
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവിയുടെ ഉത്തരവ്. കണ്ണമ്മൂല സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ വച്ച് മൂന്നു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്വാമി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണു ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു പെണ്‍കുട്ടി പോലീസിൽ നൽകിയ മൊഴി. എന്നാൽ പിന്നീട് കോടതിയിൽ എത്തിയപ്പോൾ പെണ്‍കുട്ടി മൊഴി മാറ്റി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും തന്‍റെ ശിഷ്യനായ യുവാവാണു സംഭവത്തിനു പിന്നിലെന്നും ഉന്നത തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സ്വാമി ഗംഗേശാനന്ദ ആരോപിച്ചിരുന്നു.


അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പെണ്‍കുട്ടി പിന്നീട് പരാതിയിൽ നിന്നു പിൻമാറി. പെണ്‍കുട്ടിയും ബന്ധുക്കളും പോലീസിനെതിരെ രംഗത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ മൊഴിമാറ്റം, സ്വാമിയുടെ ശിഷ്യന്‍റെ പങ്ക് എന്നിവയാണ് ക്രൈംബ്രാഞ്ച് സംഘം പുനരന്വേഷിക്കുന്നത്. സ്വാമി സ്വയം ലിംഗം മുറിച്ചതാണെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. പിന്നീടാണ് ശിഷ്യനും പുറമെയുള്ളവർക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.