സുഹൃത്തുക്കൾ തമ്മിലടിച്ചു, തലയ്ക്കടിയേറ്റ് ഒരാൾ മരിച്ചു
സുഹൃത്തുക്കൾ തമ്മിലടിച്ചു, തലയ്ക്കടിയേറ്റ് ഒരാൾ മരിച്ചു
Monday, June 1, 2020 12:40 AM IST
തിരുവനന്തപുരം: മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒട്ടോറിക്ഷ ഡ്രൈവറെ സുഹൃത്ത് കന്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കരമന ടിസി 47/1543 മുടുന്പിൽ വീട്ടിൽ ശശി-ജലജ ദന്പതികളുടെ മകൻ ശ്യാം(36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ വിളപ്പിൽശാല ഒഎൽഎക്സ് കോളനി നന്പർ-രണ്ടിൽ സതികുമാറിനെ(45) പോലീസ് പിടികൂടി. ശനിയാഴ്ച രാത്രി പത്തോടെ തിരുവനന്തപുരം ബാലരാമപുരത്തിനു സമീപം കട്ടച്ചൽക്കുഴിയിലാണ് സംഭവം നടന്നത്.

കട്ടച്ചൽക്കുഴിയിലെ ഒരു വാടകക്കെട്ടിടത്തിലെ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി മദ്യം വാങ്ങിയെത്തിയ ഇവർ മുറിയിലിരുന്ന് മദ്യപിക്കുകയായിരുന്നെന്നും ഇതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. സതികുമാറിന്‍റെ പേരിലാണ് മുറി വാടകയ്ക്കെടുത്തിരിക്കുന്നത്.

അടിപിടിക്കിടെയുണ്ടായ ബഹളവും നിലവിളിയും കേട്ട് അടുത്ത മുറികളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളാണ് പുറത്ത് വിവരം അറിയിച്ചത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ശ്യാമിനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു. ശ്യാം അവിവാഹിതനാണ്.


സംഭവത്തിനു ശേഷം സതികുമാർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതു കാൽനടയായി കിലോമീറ്ററുകളോളം നടന്നാണെന്നു പോലീസ് പറഞ്ഞു. വിഴിഞ്ഞം ഹാർബറിനു സമീപം ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്ന് പോലീസിന്‍റെ പ്രത്യേക സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.

ശ്യാമാണ് തന്നെ ആദ്യം കമ്പികൊണ്ട് അടിച്ചതെന്നും അതു തിരികെ പിടിച്ചുവാങ്ങി താൻ തിരിച്ചടിച്ചെന്നും പിന്നെ നടന്നത് ഒന്നും തനിക്കറിയില്ല എന്നുമാണ് ഇയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. വിളപ്പിൽശാല സ്വദേശിയായ സതികുമാർ വിവാഹത്തിനു ശേഷം മുക്കോലയിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് മുറി വാടകയ്ക്കെടുത്ത് മാറിത്താമസിക്കാൻ തുടങ്ങിയത്.

ശ്യാമിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്യാമിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അടുത്തദിവസം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ബാലരാമപുരം പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.