തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. മേയ് 28 ന് 84 പേർക്കു രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന എണ്ണം. 19 പേർ ഇന്നലെ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 46 പേർ വിദേശത്തുനിന്നു വന്നതാണ്. 26 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നു. 12 പേർക്ക് സന്പർക്കത്തിലൂടെ രോഗം ബാധിച്ചു.
ഇന്നലെ കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം- 15, ആലപ്പുഴ- 10, കാസർഗോഡ് - 9, കൊല്ലം - 8, തിരുവനന്തപുരം- 7 (ഒരാൾ മരണമടഞ്ഞു), കോട്ടയം, തൃശൂർ, വയനാട്- 6 പേർക്ക് വീതം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ- 5 പേർക്ക് വീതം, എറണാകുളം - 3, പത്തനംതിട്ട- 1.
വയനാട്ടിലെ ആറു പേർക്കും മലപ്പുറത്തെ നാലു പേർക്കും കാസർഗോട്ടും കണ്ണൂരും ഓരോരുത്തർക്കുമാണ് സന്പർക്കത്തിലൂടെ രോഗം. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.
കോട്ടയം, കാസർഗോഡ് ജില്ലകളിൽനിന്നുള്ള ഏഴു പേരുടെ വീതവും തിരുവനന്തപുരം ജില്ലയിൽനിന്നുള്ള രണ്ടു പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേർ കോവിഡിൽനിന്നു മുക്തി നേടി.
പുതുതായി ഒരു ഹോട്ട്സ്പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്പോട്ട്. ആകെ 122 ഹോട്ട് സ്പോട്ടുകൾ.
പുറത്തുനിന്നു സംസ്ഥാനത്തേക്ക് ആകെ 1,43,989 പേർ എത്തി. വിവിധ ജില്ലകളിലായി 1,47,010 പേർ നിരീക്ഷണത്തിലാണ്. ഇതുവരെ 71,068 പേരുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.