ഉത്ര കൊലപാതകം: ബാങ്ക് ലോക്കറില്‍ 10 പവന്‍ സ്വര്‍ണം
ഉത്ര കൊലപാതകം: ബാങ്ക് ലോക്കറില്‍ 10 പവന്‍ സ്വര്‍ണം
Thursday, June 4, 2020 12:37 AM IST
അടൂര്‍: അഞ്ചലിലെ ഉത്രയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഭര്‍ത്താവ് സൂരജിനെ ഇന്നലെ അടൂരിലെത്തിച്ച് വീണ്ടും തെളിവെടുത്തു.

ഉത്രയുടെ വീട്ടുകാര്‍ വിവാഹസമയത്തും പിന്നീട് മകനുമായി നല്‍കിയ സ്വര്‍ണത്തിന്‍റെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് നടന്നത്. സ്വര്‍ണം സൂക്ഷിച്ചതായി പറയുന്ന അടൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ അന്വേഷണോദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി.

സൂരജ് ഒപ്പമുണ്ടായിരുന്നെങ്കിലും ഇയാളെ ബാങ്കിലേക്കു കൊണ്ടുവന്നില്ല. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നത് 10 പവന്‍ സ്വര്‍ണമാണെന്നു കണ്ടെത്തി. ഇതു കൂടാതെ ആറു പവന്‍ സ്വര്‍ണം ഒരു ലക്ഷം രൂപയ്ക്കു ബാങ്കില്‍ കാര്‍ഷിക വായ്പയ്ക്കു പണയം വച്ചിട്ടുള്ളതുമായി കണ്ടെത്തി. ഇതിന്‍റെ പണയ കാലാവധി കഴിഞ്ഞതാണ്.

നേരത്തെ വീടിനു സമീപത്തെ റബര്‍തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് 37.5 പവന്‍ സ്വര്‍ണമാണ്. ഈ സ്വര്‍ണം ഉത്രയ്ക്ക് ഭര്‍ത്തൃവീട്ടില്‍ പാമ്പു കടിയേറ്റ മാര്‍ച്ച് രണ്ടിനു ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ കൊണ്ടുവന്നതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അച്ഛന്‍ സുരേന്ദ്രന്‍റെ അറിവോടെയാണ് സ്വര്‍ണം രണ്ട് കവറുകളിലാക്കി പുരയിടത്തില്‍ കുഴിച്ചിട്ടിരുന്നത്. സ്വര്‍ണം കുഴിച്ചിട്ട സ്ഥലം സുരേന്ദ്രനാണ് അന്വേഷണ സംഘത്തിനു കാട്ടിക്കൊടുത്തത്.


54 പവന്‍ സ്വര്‍ണാഭരണത്തിന്‍റെ കണക്കാണ് ഇതേവരെ ലഭ്യമായിട്ടുള്ളത്. ഉത്രയ്ക്കും മകനുമായി 100 പവനോളം സ്വര്‍ണം ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരിക്കുന്നത്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.