തിരുവനന്തപുരം: അണ് ലോക്ക് രണ്ടാം ഘട്ടത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിച്ചു സംസ്ഥാന സർക്കാർ.
രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ അധിക നിയന്ത്രണം കൊണ്ടുവരാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകുമെന്നും സംസ്ഥാനം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ഈ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുക.
മറ്റു മേഖലകളിൽ ഇന്നുമുതൽ കൂടുതൽ നിയന്ത്രണമുണ്ടാകില്ലെന്നും കേന്ദ്ര നിർദേശത്തിന് അനുബന്ധമായി സംസ്ഥാനം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
രാത്രികാല കർഫ്യൂ പത്തു മണി മുതൽ പുലർച്ചെ അഞ്ചുവരെ മാത്രമായിരിക്കും. രാത്രി ഒൻപതു മുതൽ കർഫ്യൂ നിലവിലുണ്ടായിരുന്നു. അണ്‍ലോക്ക് രണ്ടാംഘട്ടം ജൂലൈ 31 വരെയാണ്. ജൂലൈ 31 വരെ സ്കൂളുകളും കോളജുകളും തുറക്കില്ല. സിനിമാ തിയറ്ററുകളും ജിംനേഷ്യങ്ങളും അടഞ്ഞു കിടക്കും.
സംസ്ഥാനത്ത് 19 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19 പുതിയ ഹോട്ട് സ്പോട്ടുകൾ. പത്തു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ആകെ 127 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ: കണ്ണൂർ ജില്ലയിലെ പിണറായി (കണ്ടെയിൻമെന്റ് സോണ്‍ വാർഡ് 5), കൊട്ടിയൂർ (11), കരിവെള്ളൂർപെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോംവയക്കര (7), കാടച്ചിറ (3), ഉളിക്കൽ (19), ചെങ്ങളായി (14), കതിരൂർ (18), ചെന്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുനിസിപ്പാലിറ്റി (4, 9), ചെങ്ങന്നൂർ മുനിസിപ്പാലിറ്റി (14, 15), പാലമേൽ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8).
ഹോട്ട സ്പോട്ടിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കണ്ണൂർ ജില്ലയിലെ കാങ്കോൽആലപ്പടന്പ (കണ്ടെയിൻമെന്റ് സോണ്‍ സബ് വാർഡ് 6), മാങ്ങാട്ടിടം (സബ് വാർഡ് 4), മുഴക്കുന്ന് (എല്ലാ വാർഡുകളും), പാനൂർ (സബ് വാർഡ് 31), പേരാവൂർ (വാർഡ് 11), തില്ലങ്കേരി (എല്ലാ വാർഡുകളും), ഉദയഗിരി (സബ് വാർഡ് 2), കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക (വാർഡ് 8), ബദിയടക്ക (വാർഡ് 18), കിനാനൂർകരിന്തളം (6).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.