സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ചു
സ്വകാര്യ ആശുപത്രികളിലെ കോവിഡ്  ചികിത്സയ്ക്ക്  നിരക്ക് നിശ്ചയിച്ചു
Tuesday, July 7, 2020 12:36 AM IST
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് ഏകീകൃത നിരക്ക് നിശ്ചയിച്ച് സംസ്ഥാന സർക്കാർ. ജനറൽ വാർഡിൽ 2,300 രൂപയും ഐസിയുവിൽ 6,500 രൂപയുമാണ് പ്രതിദിന നിരക്ക്. വെന്‍റിലേറ്റർ സൗകര്യമുള്ള ഐസിയുവിൽ 11,500 രൂപയും ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 3,300 രൂപയും ഈടാക്കാം. ചികിത്സയ്ക്കിടെ ഉപയോഗിക്കുന്ന പിപിഇ കിറ്റുകൾക്കു പുറമെയാണിത്. സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്കായിരിക്കും ഈ നിരക്കിൽ ചികിത്സ ലഭ്യമാവുക. ചികിത്സച്ചെലവ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധയിൽ ഉൾപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്കു നൽകും. കേന്ദ്രം നിശ്ചയിച്ച നിരക്ക് കുറവാണെന്ന പരാതിയെത്തുടർന്നാണ് നിരക്ക് പരിഷ്കരിച്ചത്. അതേസമയം സ്വകാര്യ ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ നിശ്ചയിച്ചിട്ടില്ല. ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേർന്നു പ്രോട്ടോക്കോൾ നിശ്ചയിക്കും. സ്വകാര്യ ആശുപത്രികളിൽ നേരിട്ട് പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ ചികിത്സച്ചെലവിന്‍റെ കാര്യത്തിൽ അതിന് ശേഷം വ്യക്തത വരുത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.