സാമ്പത്തിക തട്ടിപ്പു കേസ്: സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും മുന്‍കൂര്‍ ജാമ്യം
Wednesday, July 8, 2020 12:16 AM IST
കൊച്ചി: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയനിലെ 11 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ യൂണിയന്‍ മുന്‍ ഭാരവാഹികളായ സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നിലവിലെ സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമല്ലെന്നു വ്യക്തമാക്കിയാണു സിംഗിള്‍ബെഞ്ചിന്‍റെ തീരുമാനം.

തെളിവുകളെല്ലാം കടലാസ് രേഖകളാണന്നു കോടതി പറഞ്ഞു. അറസ്റ്റ് ചെയ്തില്ലെങ്കിലും ഇവ പിടിച്ചെടുത്തു പരിശോധിക്കാന്‍ തടസമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് പ്രതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ പ്രായം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജയിലുകളില്‍ തിരക്കു കുറയ്ക്കുന്നതിനു സുപ്രീം കോടതിയും ഹൈക്കോടതിയും നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇരുവരും രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.


ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, കോടതിയുടെയോ അന്വേഷണ ഉദ്യോഗസ്ഥന്‍റെയോ അനുമതിയില്ലാതെ വീടു നില്‍ക്കുന്ന പ്രദേശത്തിനു പുറത്തു പോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാവേലിക്കര യൂണിയനില്‍ 2006 മുതല്‍ ഭാരവാഹികളായിരുന്ന പ്രതികള്‍ മൈക്രോ ഫിനാന്‍സ് പദ്ധതിയിലുള്‍പ്പെടെ ക്രമക്കേടു നടത്തിയെന്നാണ് കേസ്. എസ്എന്‍ഡിപി യോഗത്തിന്‍റെ ഭരണഘടനയനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നും പ്രതികളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.