സ്വർണക്കടത്ത് കേസ് : ശിവശങ്കർ തെറിച്ചു
സ്വർണക്കടത്ത് കേസ് : ശിവശങ്കർ തെറിച്ചു
Wednesday, July 8, 2020 1:02 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെ തത്‌സ്ഥാനങ്ങളിൽനിന്നു മാറ്റി.

സ്വർണക്കടത്തു കേസിൽ മുഖ്യ ആസൂത്രകയെന്നു കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധമാണു മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കൂടിയായ ശിവശങ്കറിനെ മാറ്റാനുണ്ടായ കാരണം.

സർക്കാരിന് ഏറെ ക്ഷീണമുണ്ടാക്കിയ സംഭവത്തിൽ ശിവശങ്കറിനെ എത്രയും പെട്ടെന്നു മാറ്റണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രിയോട് ഇന്നലെ രാവിലെതന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ക്ലിഫ് ഹൗസിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയശേഷം ശിവശങ്കറിനെ ആദ്യം പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീടു വൈകുന്നേരത്തോടെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. പ്രിൻസിപ്പൽ സെക്രട്ടറിയായി കണ്ണൂർ മുൻ കളക്ടർ മിർ മുഹമ്മദ് അലിയെയും ഐടി സെക്രട്ടറിയായി മുഹമ്മദ് വൈ. സഫറുള്ളയെയും പകരം നിയമിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചുവച്ചിരുന്ന ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധന കൂടാതെ പുറത്തിറക്കാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടുവെന്നും ഇതിന്‍റെയടിസ്ഥാനത്തിൽ അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയെ രാവിലത്തെ കൂടിക്കാഴ്ചയിൽ ധരിപ്പിച്ചുവെന്നു സൂചനയുണ്ട്.


പദവിയിലിരിക്കെ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്യുന്നതു സർക്കാരിനു ക്ഷീണമുണ്ടാക്കുമെന്നു കണ്ടാണ് അടിയ ന്തരമായി മാറ്റാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചതിനു ശിവശങ്കറിനോ ടു മുഖ്യമന്ത്രി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇന്നലെ രാവിലെതന്നെ ശിവശങ്കർ മുഖ്യമന്ത്രിക്കു വിശദീകരണം നൽകി. വിശദീകരണം ലഭിച്ചതിനു പിന്നാലെ അവധിയിൽ പോകാൻ മുഖ്യമന്ത്രി ശിവശങ്കറിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഒരു വർഷത്തെ അവധിക്കു ശിവശങ്കർ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് അപേക്ഷ നൽകി. അവധി അപേക്ഷ അംഗീകരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നുമാത്രം ശിവശങ്കറിനെ മാറ്റിയതിനെതിരെ പ്രതിഷേധം വന്ന സാഹചര്യത്തിലാണു കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നുകൂടി അദ്ദേഹത്തെ മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതനായത്.
കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു സഹായിക്കാൻ നിയമിച്ച അമേരിക്കൻ കന്പനിയായ സ്പ്രിങ്ക്ളറിന്‍റെ വിവരശേഖരണം ഡേറ്റ ചോർച്ചയ്ക്ക് ഇടയാക്കുമെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിൽപെട്ടപ്പോഴും ശിവശങ്കർ തന്നെയായിരുന്നു പ്രതിക്കൂട്ടിൽ. പുതിയ പ്രിൻസിപ്പൽ സെക്രട്ടറിയായ മിർ മുഹമ്മദ് അലി നിലവിൽ ശുചിത്വ മിഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐടി സെക്രട്ടറിയായ മുഹമ്മദ് വൈ. സഫറുള്ള ഐടി മിഷൻ മുൻ ഡയറക്ടറുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.