കോട്ടയം: മുന്നണികളുടെ ഭാഗമല്ലാതെയുള്ള സ്വതന്ത്രരാരാഷ്ട്രീയ നിലപാട് തുടരാൻ കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനം. യുഡിഎഫിൽനിന്നും പുറത്താക്കപ്പെട്ടതിനുശേഷം സ്വീകരിച്ച സ്വതന്ത്രനിലപാട് തുടരുന്നതിനു കമ്മിറ്റിയിൽ ധാരണയായി.
കോവിഡിന്റെ പശ്ചാത്തലത്തിൽ തൃശൂരും, കോട്ടയത്തുമായി മേഖലാടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാൻ ജോസ് കെ. മാണിയെ യോഗം ചുമതലപ്പെടുത്തി. വിവാദങ്ങൾക്കിടെ വേണ്ടത്ര ഗൗരവത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാർഷികപ്രശ്നങ്ങൾ പരിഗണിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
റബറിന് കിലോയ്ക്ക് 200 രൂപ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുമോയെന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിൽ മഹാവിപത്തിനെതിരായ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി അണിനിരക്കാൻ പാർട്ടി ഘടകങ്ങൾക്കും പോഷകസംഘടനകൾക്കും യോഗം നിർദേശം നൽകി.
തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ. ജയരാജ് എംഎൽഎ, ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, പി.എം. മാത്യു, ജോബ് മൈക്കിൾ, അലക്സ് കോഴിമല, സണ്ണി തെക്കേടം, കെ.ഐ. ആന്റണി, ബെന്നി കക്കാട്, ജോസ് ടോം, ബേബി ഉഴുത്തുവാൽ, ജേക്കബ് തോമസ് അരികുപുറം, എൻ.എം. രാജു, ജോസ് പാലത്തിനാൽ, സഹായദാസ് നാടാർ, നിർമ്മല ജിമ്മി, ജോസ് പുത്തൻകാല, സാജൻ തൊടുക, റെജി കുന്നംകോട്, അബേഷ് അലോഷ്യസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.