കീം പ്രവേശന പരീക്ഷ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
കീം പ്രവേശന പരീക്ഷ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
Wednesday, July 15, 2020 12:11 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സ് പ്രവേശന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെയും ഉച്ചകഴിഞ്ഞുമായാണ് പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി 1,12,000 വിദ്യാർഥികൾ ഇക്കുറി പരീക്ഷ എഴുതുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണു പരീക്ഷയ്ക്ക് ഒരുക്കിയിട്ടുളളത്. വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാകുന്ന അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ ചുവടെ

* കണ്ടെയ്ൻമെന്‍റ് സോണ്‍, ഹോട്സ് സ്പോട്ട് , ട്രിപ്പിൾ ലോക്ക്ഡൗണ്‍ എന്നിവ പല പ്രദേശങ്ങളിലും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷയ്ക്കെത്തുന്ന കൂട്ടികൾക്ക് ആരോഗ്യവകുപ്പിന്‍റെ നിർദേശ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പരീക്ഷ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

* പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികളെ പ്രവേശന കവാടത്തിൽ തന്നെ തെർമൽ സ്കാനിംഗിന് വിധേയമാക്കുകയും രോഗലക്ഷണം ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യും. വിദ്യാർഥികൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.

* അന്യസംസ്ഥാനക്കാരായ വിദ്യാർഥികൾക്ക് ’ഷോർട്ട് വിസിറ്റ് പാസ്’ നേടുന്നതിനായി കേരളാ സർക്കാരിന്‍റെ ’ഇ-ജ്രാഗതാ പോർട്ടൽ’ വഴി രജിസ്റ്റർ ചെയ്യുന്നതിനുളള മാർഗ നിർദേശങ്ങൾ വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്.

* പരീക്ഷയുടെ തലേദിവസവും പരീക്ഷ കഴിഞ്ഞതിനുശേഷവും പരീക്ഷാ കേന്ദ്രങ്ങൾ ഫയർഫോഴ്സിന്‍റെ നേതൃത്തിൽ അണുവിമുക്തമാക്കും.

* തെർമൽ സ്കാനിംഗിൽ ഉയർന്ന താപനില സൂചിപ്പിക്കുന്ന വിദ്യാർഥികളെ പ്രത്യേകം സജ്ജമാക്കിയ റൂമുകളിലിരുത്തി പരീക്ഷ എഴുതിക്കും.

* അന്യസംസ്ഥാനക്കാരായ വിദ്യാർഥികൾക്കും ക്വാറന്‍റൈനിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കും പ്രത്യേകം റൂമുകൾ സജീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ ലഭ്യമാക്കും.

* ക്വാറന്‍റയിനിൽ നിന്നുള്ള കുട്ടികളും അന്യസംസ്ഥാനക്കാരായ കുട്ടികളും മറ്റുള്ള കുട്ടികളുമായി സന്പർക്കത്തിലേർപ്പെടാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

* വിദ്യാർഥികളെ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനുള്ള സഹായങ്ങളും നിർദേശങ്ങളും നൽകുന്നതിനായി സാമൂഹ്യസന്നദ്ധസേനാ പ്രവർത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

* ക്വാറന്‍റൈനിൽ, അന്യസംസ്ഥാനം എന്നിവയിൽനിന്നും പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ അവശ്യഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി ജില്ലകളിലെ ലെയ്സണ്‍ ഓഫീസർമാരുടെ ഫോണ്‍ നന്പർ അഡ്മിറ്റ് കാർഡിൽ ലഭ്യമാക്കിയിട്ടുണ്ട്.

* വിദ്യാർഥികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് വിദ്യാർഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്പെഷൽ സർവീസ് നടത്തുന്നതിനും കെഎസ്ആർടിസി സൗകര്യം ഒരുക്കും. കൂടാതെ ’ബസ് ഓണ്‍ ഡിമാൻഡ്’ പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

* സൂപ്പർ സ്പ്രെഡ് മേഖലകളിൽ നിന്നും പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായി പരീക്ഷെയഴുതാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ സൂപ്പർ സ്പ്രെഡ് മേഖലയിലെ വിദ്യാർഥികൾക്കായി വലിയതുറ സെന്‍റ് ആൻണീസ് എച്ച്എസ്എസിൽ പരീക്ഷാ സെന്‍റർ അനുവദിക്കും.

* രാവിലെയും ഉച്ചകഴിഞ്ഞുമായി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികൾ വെളളം, ഉച്ചഭക്ഷണം എന്നിവ കരുതേണ്ടതാണ്.

* ക്വാറന്‍റൈൻ, അന്യസംസ്ഥാനക്കാരായ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകം സീൽ ചെയ്തു സൂക്ഷിക്കും. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികളും രക്ഷിതാക്കളും പൂർണമായും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം.

* മൊബൈൽ ഫോണ്‍, സ്മാർട്ട് വാച്ച്, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ യാതൊരു കാരണവശാലും പരീക്ഷാഹാളിൽ കൊണ്ടുവരാൻ പാടുള്ളതല്ല.

* സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ-തദ്ദേശ സ്വയംഭരണ , പോലീസ്, ഫയർഫോഴ്സ് തുടങ്ങി എല്ലാ വകുപ്പുകളെുടയും പൂർണമായ സഹക രണവും സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.

* രക്ഷിതാക്കളേുടയും വിദ്യാർഥികളേുടയും സംശയനിവാരണത്തിനായി കീം ഹെൽപ് ലൈൻ നന്പരായ 0471 2525300 എന്ന നന്പരിൽ ബന്ധെപ്പടാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.