തിരുവനന്തപുരം: രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
കെ. ഇന്പാശേഖർ - തിരുവനന്തപുരം, എസ്. ചിത്ര - കൊല്ലം, എസ്. ചന്ദ്രശേഖർ - പത്തനംതിട്ട, തേജ് ലോഹിത് റെഡ്ഡി -ആലപ്പുഴ, രേണുരാജ് -കോട്ടയം, വി.ആർ പ്രേംകുമാർ -ഇടുക്കി, ജറോമിക് ജോർജ് -എറണാകുളം, ജീവൻബാബു -തൃശൂർ, എസ്. കാർത്തികേയൻ -പാലക്കാട്, എൻ.എസ്.കെ. ഉമേഷ് -മലപ്പുറം, വീണാ മാധവൻ -വയനാട്, വി. വിഗ്നേശ്വരി -കോഴിക്കോട്, വി.ആർ.കെ. തേജ -കണ്ണൂർ, അമിത് മീണ -കാസർഗോഡ്.
സന്നദ്ധ പ്രവർത്തകരായ പോലീസ് വോളണ്ടിയർമാരുടെ സേവനം ഏകോപിപ്പിക്കുന്നതിന് ജില്ലകളിൽ അഡീഷണൽ എസ്പിമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചു. പോലീസ് വോളണ്ടിയർമാരുടെ സേവനം സംബന്ധിച്ച ദൈനംദിന റിപ്പോർട്ട് നോഡൽ ഓഫീസർമാർ എല്ലാ ദിവസവും പോലീസ് ആസ്ഥാനത്ത് ലഭ്യമാക്കും.
"ജാഗ്രതയില്ലെങ്കിൽ ഇനി സമൂഹവ്യാപനം'
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ നിൽക്കുന്ന കേരളത്തിൽ ഇനി വരാനുള്ളത് സമൂഹവ്യാപനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഒഴിവാക്കണമെങ്കിൽ കടുത്ത ജാഗ്രത കാട്ടണം.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്കു രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റേഴ്സ് രൂപപ്പെടുന്ന രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. കേരളം മൂന്നാം ഘട്ടത്തിലെത്തി നിൽക്കുകയാണ്. മലപ്പുറത്തും തിരുവനന്തപുരത്തും മറ്റു പല ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, അടുത്ത ഘട്ടമായ സാമൂഹ്യവ്യാപനം തടയുന്നതിനായി കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ട്രിപ്പിൾ ലോക്ക്ഡൗണ് നിലവിലുള്ള തീരദേശ മേഖലകളിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകൾ ജനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ വിന്യസിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.