സസ്പെൻഷനു സമയമായില്ല: മുഖ്യമന്ത്രി
സസ്പെൻഷനു സമയമായില്ല: മുഖ്യമന്ത്രി
Wednesday, July 15, 2020 12:11 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ സസ്പെൻഡ് ചെയ്യാൻ ഇപ്പോഴും കാരണമായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കറിനു പങ്കുണ്ടോ എന്നറിയാൻ ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും അംഗങ്ങളായുള്ള സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നതു സംബന്ധിച്ച വിവരങ്ങൾ കൂടി പുറത്തു വന്നിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇതും അന്വേഷിക്കും. അവരുടെ റിപ്പോർട്ടിൽ കുറ്റകരമായ ഇടപെടലുണ്ടായതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.

കസ്റ്റംസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി എന്നു കണ്ടെത്തിയാലും നടപടിയുണ്ടാകും. അന്വേഷണത്തിൽ സംശയാസ്പദമായ കാര്യങ്ങൾ കണ്ടെത്തിയാൽ സർക്കാർ സംരക്ഷിക്കില്ല.
മന്ത്രി കെ.ടി. ജലീലിനെതിരായ ആരോപണത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമല്ലേ ഉണ്ടായുള്ളു എന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍സുൽ ജനറലിന്‍റെ സന്ദേശം മന്ത്രി തന്നെ പുറത്തു വിട്ടു. അതിൽ നിന്നു കാര്യങ്ങൾ വ്യക്തമായില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

വിവാദ സ്ത്രീയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്‍റലിജൻസ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഇന്‍റലിജൻസ് വീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ശിവശങ്കർ വിഷയം മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കു ശേഷം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സ്വർണക്കടത്തു സംഘവുമായുള്ള ബന്ധത്തത്തുടർന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ ശിവശങ്കർ വിഷയം ചർച്ചയ്ക്കു വരും. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി മന്ത്രിസഭയിൽ വിശദീകരിക്കേണ്ടിവരും. ശിവശങ്കറിനെതിരേ കടുത്ത അച്ചടക്കനടപടി സിപിഐ മന്ത്രിമാർ ആവശ്യപ്പെട്ടേക്കും.

ശിവശങ്കറിനോട് നേരത്തേതന്നെ സിപിഐക്ക് അതൃപ്തിയുണ്ട്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും അടുത്ത ദിവസം അതു മാറിയേക്കാമെന്നുമാണ് ഇന്നലെ വൈകുന്നേരം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

ചീഫ് സെക്രട്ടറിയുടെയും ധനസെക്രട്ടറിയുടെയും റിപ്പോർട്ട് വരുന്ന മുറയ്ക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറയുന്നു.

സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്നയെ കൂടാതെ ഒന്നാം പ്രതി സരിത്തുമായും ശിവശങ്കറിനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന ഫോണ്‍ രേഖകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.