സ്വപ്നയ്ക്കു സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ് ഏർപ്പാടാക്കിയത് ശിവശങ്കർ പറഞ്ഞിട്ടെന്ന് അരുണ്‍
സ്വപ്നയ്ക്കു സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ്  ഏർപ്പാടാക്കിയത് ശിവശങ്കർ പറഞ്ഞിട്ടെന്ന് അരുണ്‍
Thursday, July 16, 2020 1:23 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കാൻ ഏർപ്പാടാക്കി നൽകിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞിട്ടെന്നു മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രൻ. സ്ഥലം മാറിയെത്തുന്ന തന്‍റെ ബന്ധുവിനു താമസസൗകര്യം ഏർപ്പാടാക്കണമെന്നു ശിവശങ്കർ പറഞ്ഞതിനെത്തുടർന്നാണു താൻ ഫ്ളാറ്റ് ഏർപ്പാടാക്കി നൽകിയതെന്നും അരുണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കസ്റ്റംസും ഡിപ്പാർട്ട്മെന്‍റ് ഓഫ് റവന്യു ഇന്‍റലിജൻസും (ഡിആർഐ) ശിവശങ്കറിനെ ഒൻപതു മണിക്കൂറിലേറെ ചോദ്യം ചെയ്തപ്പോൾ സെക്രട്ടേറിയറ്റിലെ തന്‍റെ ഫ്ളാറ്റിനു സമീപം സ്വപ്നയ്ക്കു ഫ്ളാറ്റ് സംഘടിപ്പിച്ചു നൽകിയതു താനല്ലെന്ന് അറിയിച്ചിരുന്നു.

ആരാണു ഫ്ളാറ്റ് സംഘടിപ്പിച്ചു നൽകിയതെന്ന ചോദ്യത്തിന് ആരാണെന്ന് അറിയില്ലെന്നായിരുന്നു ശിവശങ്കറിന്‍റെ മറുപടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ അരുണാണ് ഫ്ളാറ്റ് സംഘടിപ്പിച്ചു നൽകിയതെന്ന ഫ്ളാറ്റിന്‍റെ കെയർ ടേക്കറുടെ മൊഴിയും അരുണുമായുള്ള വാട്ട്സ്ആപ് ചാറ്റിംഗും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ശിവശങ്കറിന്‍റെ ഒരു കളവു കൂടി പുറത്തു വന്നു.

വാട്ട്സ്ആപ് ചാറ്റിംഗ് വഴിയാണ് ഫ്ളാറ്റ് സംഘടിപ്പിച്ചു നൽകാൻ അരുണിനോടു ശിവശങ്കർ നിർദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റിന്‍റെ കെയർ ടേക്കറോടു സംസാരിച്ചത്. വാടകത്തുകയിൽ നേരിയ ഇളവു വരുത്തിയാണു നൽകിയത്. എന്നാൽ, ഇതു സ്വർണത്തട്ടിപ്പു കേസിലെ സ്വപ്ന സുരേഷാണെന്ന് അറിയില്ലെന്നും ശിവശങ്കറിന്‍റെ ബന്ധുവാണെന്നു മാത്രമാണെന്നു അറിയാവുന്നതെന്നും അരുണ്‍ പറഞ്ഞു.


സ്വപ്നയുടെ ഭർത്താവിന്‍റെ പേരിലാണു വാടകയ്ക്കു ഫ്ളാറ്റ് എടുത്തിട്ടുള്ളതെന്നു കസ്റ്റംസ് പരിശോധനയിൽ വ്യക്തമായിരുന്നു.

സ്വർണം പിടികൂടിയ അഞ്ചിനു സ്വപ്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിൽ ഉണ്ടായിരുന്നുവെന്നു ഫോണ്‍ രേഖകളിലും വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം ശിവശങ്കറിന്‍റെ സെക്രട്ടേറിയറ്റിനു സമീപത്തെ പുന്നൻ റോഡ് ഹെദർ ടവറിലെ ഫ്ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കുകയും ചെയ്തു. ഇന്നലെ വീണ്ടും ഫ്ളാറ്റിൽ പരിശോധന നടത്തി.

ഈ ഫ്ളാറ്റിൽ സ്വപ്ന സുരേഷിനെ കൂടാതെ സരിത്തും സന്ദീപ് നായരും സന്ദർശകരായി എത്തുമായിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. പ്രതിമാസം 17,500 രൂപ വാടക നിരക്കിലാണു ഫ്ളാറ്റ് എടുത്തിരുന്നതെന്നും നേരത്തെ വ്യക്തമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.