കോവിഡ് കാലത്ത് കുടിശിക പോലുമില്ല: ദുരിതംപേറി സ്കൂൾ പാചകത്തൊഴിലാളികൾ
കോവിഡ് കാലത്ത് കുടിശിക പോലുമില്ല: ദുരിതംപേറി സ്കൂൾ പാചകത്തൊഴിലാളികൾ
Monday, August 3, 2020 12:37 AM IST
കോഴിക്കോട്: കോവിഡ് കാലത്ത് വേതന കുടിശിക നൽകാതെ സ്കൂൾ പാചക ത്തൊഴിലാളികളോട് സർക്കാർ അവഗണന. സ്കൂൾ തുറക്കാത്തതിനാൽ മറ്റു വരുമാന മാർഗമില്ലാത്ത പാചകത്തൊഴിലാളികൾ മൂന്ന് വർഷത്തെ വേതന കുടിശിക നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ആയിരക്കണക്കിനു കുട്ടികൾക്കാണു പ്രഭാത ഭക്ഷണം മുതൽ ഉച്ചഭക്ഷണം വരെ തയാറാക്കി വിളമ്പുന്നത്. എന്നാൽ ശമ്പളം വരെ മുടക്കി പാവങ്ങളെ പിഴിയുന്ന നിലപാടാണു സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നത്. നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും കുട്ടികളുടെ അന്നം മുടക്കിയുള്ള സമരത്തിന് തങ്ങൾ തയാറല്ലെന്നും ഇവർ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 13,700 പാചകത്തൊഴിലാളികളാണുള്ളത്. ഇവർക്ക് സഹായവുമായി 6300 തൊഴിലാളികൾ വേറെയും. 30 വർഷക്കാലത്തിലധികം ജോലി ചെയ്തവരും ഈ കൂട്ടത്തിലുണ്ട്.തുച്ഛമായ ദിവസവേതനത്തിനാണ് ഇവർ ജോലി ചെയ്യുന്നത്. ജോലിക്കിടെ സംഭവിച്ച മരണങ്ങളിൽ പോലും സഹായം നൽകാൻ സർക്കാർ തയാറാകുന്നില്ല എന്നാണ് സ്കൂൾ പാചക തൊഴിലാളി സംഘടനകളും പരാതിപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതോടെ ഒരു ലക്ഷത്തോളം വരുന്ന ഇവരുടെ കുടുംബങ്ങൾ പൂർണമായും പ്രതിസന്ധിയിലായി.


ആനുകൂല്യങ്ങളും മൂന്ന് വർഷത്തെ വേതന കുടിശികയും നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി, തൊഴിൽ മന്ത്രി തുടങ്ങിയവർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് തന്നെ സമരങ്ങൾ നിയമ ലംഘനമായതിനാൽ മുഖ്യമന്ത്രിക്കു കത്തയച്ചു പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.