വിദ്യാഭ്യാസ വായ്പകളെ വാണിജ്യ വായ്പകളെപ്പോലെ കാണരുത്: കോടതി
വിദ്യാഭ്യാസ വായ്പകളെ വാണിജ്യ വായ്പകളെപ്പോലെ കാണരുത്: കോടതി
Tuesday, August 4, 2020 12:19 AM IST
കൊച്ചി: സാധാരണ വാണിജ്യ വായ്പകളെപ്പോലെ വിദ്യാഭ്യാസ വായ്പകളെ കാണരുതെന്നും ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാരും റിസര്‍വ് ബാങ്കും പിന്തുണ നല്‍കുന്നുണ്ടെന്നും ഹൈക്കോടതി. അയര്‍ലന്‍ഡിലെ ട്രിനിറ്റി കോളജില്‍ ഉപരിപഠനത്തിനു വായ്പ അനുവദിച്ചെങ്കിലും വീസ ലഭിക്കാതെ തുക നല്‍കില്ലെന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരേ തിരുവനന്തപുരം സ്വദേശിയും വിദ്യാര്‍ഥിയുമായ വിവേക് ജോയി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് നിരീക്ഷണം.

ഹര്‍ജിക്കാരന് വായ്പാത്തുക നല്‍കണമെങ്കില്‍ വീസാ രേഖകള്‍ വേണമെന്ന ബാങ്ക് വ്യവസ്ഥ വിദ്യാഭ്യാസത്തിനാണ് പണം ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂറായി നല്‍കുന്ന തുക വിദ്യാഭ്യാസത്തിനാണ് ചെലവിടുന്നതെന്ന് ഉറപ്പാക്കണമെങ്കില്‍ ബാങ്കിനു നേരിട്ട് തുക സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാം. ഇത്തരം കാര്യങ്ങളില്‍ ബാങ്ക് വ്യവസ്ഥയില്‍ ഇളവു വരുത്താം.


ആദ്യ ഗഡു നല്‍കാനുള്ള തുക ഹര്‍ജിക്കാരന്‍റെ അക്കൗണ്ടിലുണ്ടെന്നാണ് ബാങ്കിന്‍റെ മറ്റൊരു വാദം. വിസ അനുവദിക്കണമെങ്കില്‍ ഫീസ് മുഴുവന്‍ വഹിക്കാന്‍ കഴിയുമെന്നതിനു തെളിവു വേണമെന്നാണ് അയര്‍ലന്‍ഡ് എംബസിയുടെ വ്യവസ്ഥ. ഇതിനായാണ് അക്കൗണ്ടില്‍ പണം സൂക്ഷിച്ചിട്ടുള്ളതെന്നു ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വായ്പ അനുവദിച്ച് വിദ്യാര്‍ഥിയുടെ കൈവശമുള്ള പണം മുഴുവന്‍ ചെലവാക്കിയശേഷം വായ്പയില്‍നിന്നു തുകയനുവദിക്കാമെന്നു ബാങ്ക് പറയുന്നതു അന്യായമാണെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.