വനപാലകരുടെ സസ്പെൻഷൻകൊണ്ടു കാര്യമില്ലെന്നു കുടുംബം
വനപാലകരുടെ സസ്പെൻഷൻകൊണ്ടു കാര്യമില്ലെന്നു കുടുംബം
Tuesday, August 4, 2020 12:42 AM IST
പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നു - 41)യുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു വനപാലകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് തീരുന്നതല്ല പ്രശ്നങ്ങളെന്നു കുടുംബം വ്യക്തമാക്കി. വനപാലകരുടെ വീഴ്ചകൊണ്ടുണ്ടായ കൊലപാതകമാണിതെന്ന് മത്തായിയുടെ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി.

അനധികൃതമായി കസ്റ്റഡിയിലെടുത്തയാളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇപ്പോഴും അസ്വാഭാവിക മരണത്തിനു മാത്രമാണ് കേസ്. പ്രതികളായ വനപാലകരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തശേഷമാണ് അന്വേഷണം തുടരേണ്ടത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോഴും നടപടികൾ വൈകിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഭാര്യ ഷീബ പറഞ്ഞു. രണ്ട് വനപാലകരുടെ സസ്പെൻഷൻ കണ്ണിൽ പൊടിയിടാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ്. പ്രഥമദൃഷ്ട്യാതന്നെ കുറ്റക്കാരായവരെ സ്ഥലംമാറ്റി ജോലി ചെയ്യാൻ അനുവദിക്കുന്നതു തന്നെ കേസിൽ സ്വീകരിച്ചിട്ടുള്ള തന്ത്രപരമായ സമീപനം വെളിവാക്കുന്നതാണ്.


സ്വതന്ത്രമായ അന്വേഷണം മാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതു കുടുംബം പരിഗണിക്കുകയാണെന്ന് അവരുടെ അഭിഭാഷകൻ ജോണി കെ. ജോർജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.