യുവ കർഷകന്‍റെ മരണം: വനപാലകരെ പ്രതിചേർക്കും
യുവ കർഷകന്‍റെ മരണം: വനപാലകരെ പ്രതിചേർക്കും
Tuesday, August 4, 2020 12:43 AM IST
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ പി.പി. മത്തായി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വനപാലകരെ പ്രതി ചേർത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്ന് പോലീസ്. ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡിവൈഎസ്പി ആർ. പ്രദീപ് കുമാർ മത്തായിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി ഇന്നലെ ചർച്ച നടത്തി. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം കൂടിവരാനുണ്ട്.

സംഭവത്തിൽ വനപാലകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചകൾ അക്കമിട്ടു നിരത്തി അന്വേഷണസംഘം ജില്ലാ പോലീസ് മേധാവിക്കു പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. 12 വീഴ്ചകളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത് മുന്നോട്ടു പോകാനുള്ള തീരുമാനമുണ്ടാകുകയായിരുന്നു. എന്നാൽ, മത്തായിയെ കസ്റ്റഡിയിലെടുത്ത സംഘത്തിലെ എല്ലാ വനപാലകരെയും ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല.


പോസ്റ്റ്മോർട്ടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ലഭ്യമാകേണ്ടതുമുണ്ട്. മത്തായിക്കൊപ്പമുണ്ടായിരുന്നതായി അവകാശപ്പെട്ടു വനപാലകർക്ക് അനുകൂലമായി മൊഴി നൽകിയ ആളുടെ ഇടപെടൽ സംശയം ജനിപ്പിക്കുന്നതാണെന്നാണ് പോലീസ് നിഗമനം. മത്തായിയുടെ സുഹൃത്ത് എന്ന പേരിൽ രംഗത്തെത്തിയ ഇയാളുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ട്. അതേപോലെ വനപാലകരുടെ മൊഴികളിലും വൈരുധ്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ ജില്ലാ പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാളെ കസ്റ്റഡിയിലെടുക്കുന്നതു സംബന്ധിച്ചും അന്വേഷണത്തിലും ക്രിമിനൽ നടപടിക്രമങ്ങളിലും പറയുന്ന വ്യവസ്ഥകളുടെ ലംഘനമാണ് വീഴ്ചകളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള ഒരാളുടെ ജീവനു സംരക്ഷണം നൽകുന്നതിലും വനപാലകർക്കു വീഴ്ചയുണ്ടായതായി പറയുന്നു. കസ്റ്റഡി സംബന്ധിച്ച് വ്യക്തമായ രേഖകൾ സൂക്ഷിക്കാതിരുന്നതും മഹസർ തയാറാക്കിയതിലെ പിഴവുമെല്ലാം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.