സ്വപ്ന, സരിത്ത്, സന്ദീപ് എന്‍ഫോഴ്‌സ്മെന്‍റ് കസ്റ്റഡിയില്‍
സ്വപ്ന, സരിത്ത്, സന്ദീപ്  എന്‍ഫോഴ്‌സ്മെന്‍റ് കസ്റ്റഡിയില്‍
Wednesday, August 5, 2020 11:54 PM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഏഴു ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയില്‍ വിട്ടു. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കള്ളക്കടത്തിന് പിന്നിലെ ഹവാല, ബിനാമി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

അന്വേഷണ നടപടികളുടെ ഭാഗമായി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും എന്‍ഫോഴ്സ്മെന്‍റ് നടപടി തുടങ്ങി. ക്രിമിനല്‍ കുറ്റത്തിലൂടെ സമ്പാദിച്ച സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിനുള്ള അധികാരം ഉപയോഗിച്ചാണ് നടപടി. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടു രജിസ്ട്രോഷന്‍ ഐജിക്ക് എന്‍ഫോഴ്സ്മെന്‍റ് കത്ത് നല്‍കി. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് കുട്ടികളെ കാണാനുള്ള അനുമതി കോടതി നല്‍കി. റമീസിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. റമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ചു വിവര ശേഖരണം നടത്താനുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കേസില്‍ അറസ്റ്റിലായ ജലാല്‍, ഷറഫുദ്ദീന്‍, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.