ഞായറാഴ്ച പുതിയ ന്യൂനമർദം; ശക്തമായ മഴയ്ക്ക് സാധ്യത
ഞായറാഴ്ച പുതിയ ന്യൂനമർദം; ശക്തമായ മഴയ്ക്ക് സാധ്യത
Friday, August 7, 2020 12:24 AM IST
തിരുവനന്തപുരം: ബുധനാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ബംഗാൾ, ഒഡിഷ തീരംവഴി കരയിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം തമിഴ്നാട് തീരത്തേക്ക് നീങ്ങാത്തതിനാൽ കേരളത്തിൽ തുടർന്ന് ശക്തമായ മഴയ്ക്ക് സാധ്യതയില്ല. അതേസമയം, ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച പുതിയ ന്യൂനമർദം രൂപംകൊള്ളും. അത് കേരളത്തിൽ ശക്തമായ മഴയ്ക്ക് ഇടയാക്കും.

റെഡ് അലർട്ട്

ന്യൂനമർദ സ്വാധീന ഫലമായി ഇന്ന് മലപ്പുറത്തും നാളെ ഇടുക്കിയിലും ഞായറാഴ്ച വയനാട്ടിലും അതിതീവ്രമഴയുണ്ടാകും.ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.


ഓറഞ്ച് അലർട്ട്

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട്.

യെലോ അലർട്ട്

ഇന്ന് ആലപ്പുഴ, കോട്ടയം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെലോ അലർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.