നടുക്കം മാറാതെ കാർത്തിക്
നടുക്കം മാറാതെ  കാർത്തിക്
Saturday, August 8, 2020 1:13 AM IST
മൂന്നാർ: തൊട്ടരികിലെത്തിയ മരണത്തിന്‍റെ പിടിയിൽനിന്നും വഴുതിമാറിയ കാർത്തിക്കിന് ഇതു രണ്ടാം ജന്മം. മരണത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടെങ്കിലും ദിവസവും കണ്‍മുന്നിലുണ്ടായിരുന്ന ബന്ധുക്കളും അയൽക്കാരുമെല്ലാം മാഞ്ഞുപോയതിന്‍റെ വേദനയിലാണ് ഡ്രൈവറായ കാർത്തിക്.

എസ്റ്റേറ്റിലെ വീട്ടിലുള്ള അടുക്കളയിൽ രാത്രി പത്തുമണിയോടെയെത്തിയ കാർത്തിക് കണ്ടത് അടുക്കളഭാഗത്തേക്ക് ചെളിനിറഞ്ഞ വെള്ളം ഒഴുകിയെത്തുന്നതായിരുന്നു. അപകടം മണത്ത കാർത്തിക് ഉടൻതന്നെ ഉറങ്ങുകയായിരുന്ന ആറുമാസം പ്രായമായ കുട്ടിയെ കൈയിലെടുത്തു. പിന്നെ വീട്ടിലുണ്ടായിരുന്ന മാതാവ് മാലമ്മ (54) സഹോദരി പ്രവീണ (27) സഹോദരീപുത്രൻ എന്നിവരുമായി വീടുവീട്ടു പുറത്തിറങ്ങി. മിനിറ്റുകൾക്കകം വലിയ ശബ്ദത്തോടെ വീടു നിലംപെത്തുന്നതാണ് കാർത്തിക് കണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.