കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് താത്കാലിക വിലക്ക്
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് താത്കാലിക വിലക്ക്
Monday, August 10, 2020 1:52 AM IST
കൊണ്ടോട്ടി: വിമാന ദുരന്തത്തെ തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വ്യോമയാന മന്ത്രാലയം താത്കാലിക വിലക്ക് ഏർപ്പെടുത്തി. കരിപ്പൂർ വിമാന അപകടത്തെക്കുറിച്ചുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ(ഡിജിസിഎ) പ്രാഥമിക റിപ്പോർട്ടിനെത്തുടർന്നാണിത്. ഇതേത്തുടർന്ന് സൗദിയിൽനിന്ന് ഇന്നലെ കരിപ്പൂരിലേക്കു ഷെഡ്യൂൾ ചെയ്ത വലിയ വിമാനം കൊച്ചിയിലേക്ക് മാറ്റി. കോവിഡ്- 19 മുൻനിർത്തിയുള്ള മറ്റു മൂന്നു സർവീസുകളും ഇതോടെ അനിശ്ചിതത്വത്തിലായി.

കരിപ്പൂരിൽ സൗദി എയർലൈൻസും എയർ ഇന്ത്യയുമാണു വലിയ വിമാനങ്ങൾ സർവീസിനെത്തിക്കുന്നത്. ഇതിൽ എയർഇന്ത്യയുടെ ജംബോ സർവീസ് കോവിഡിനെത്തുടർന്നു നേരത്തെതന്നെ നിർത്തിയിരുന്നു. സൗദി വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള സർവീസുകളാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരുന്നത്. കരിപ്പൂരിൽ റണ്‍വേ റീ-കാർപ്പറ്റിംഗിനായി 2015ലാണ് വലിയ വിമാന സർവീസുകൾക്ക് ആദ്യം വിലക്കിട്ടത്. റണ്‍വേ നവീകരണത്തിനുശേഷം സൗദി എയർലൈൻസിന് 2018 അവസാനവും എയർഇന്ത്യക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിലുമാണ് അനുമതി നൽകിയത്.


കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ വിലക്ക് ജിദ്ദ സർവീസുകളെയാണു ബാധിക്കുക. കരിപ്പൂരിൽനിന്നു ജിദ്ദ സെക്ടർ ഒഴികെയുളള മുഴുവൻ സ്ഥലങ്ങളിലേക്കും ചെറിയ വിമാനങ്ങളാണു സർവീസ് നടത്തുന്നത്. ജിദ്ദയിലേക്കുള്ള ദൂരം കൂടുതലായതിനാൽ ചെറിയ വിമാനങ്ങൾക്ക് ഇടത്താവളമില്ലാതെ പറന്നെത്താൻ കഴിയില്ല. ഡിജിസിഎ വിമാന ദുരന്തത്തിന്‍റെ ഔദ്യോഗിക റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ചതിനു ശേഷമായിരിക്കും ഇനി വലിയ വിമാനങ്ങൾക്കുള്ള അനുമതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.