കാർ ഒഴുക്കിൽപ്പെട്ട് ഡ്രൈവർ മരിച്ചു
കാർ ഒഴുക്കിൽപ്പെട്ട് ഡ്രൈവർ മരിച്ചു
Monday, August 10, 2020 1:52 AM IST
കോട്ടയം: ഒഴുക്കിൽപ്പെട്ട കാർ നീക്കാൻ ശ്രമിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ ടാക്സി ഡ്രൈവർ മുങ്ങി മരിച്ചു. മണർകാട്-ഏറ്റുമാനൂർ ബൈപാസിൽ പാലമുറിയിലാണ് (നാലുമണിക്കാറ്റ്) അപകടം. അങ്കമാലി മഞ്ഞപ്ര അമരാപുരം ആട്ടോക്കാരൻ പരേതനായ ജോയിയുടെ മകൻ ജസ്റ്റിനാ(26)ണു മരിച്ചത്. നെടുന്പാശേരി വിമാന ത്താ വളത്തിലെ ടാക്സി ഡ്രൈവ റാണ് ജസ്റ്റിൻ.

നെടുന്പാശേരിയിൽനിന്നു മല്ലപ്പള്ളിയിലേക്കു പോയശേഷം എളുപ്പവഴിയായ മണർകാട് ബൈപാസിലൂടെ തിരിച്ചുപോകുന്നതിനിടെ ഇന്നലെ പുലർച്ചെ ഒന്നോടെ മണർകാട് പാലമുറി പാലത്തിനു സമീപമാണ് അപകടം. വെള്ളം കയറിയ സ്ഥലത്തെത്തിയപ്പോൾ കാർ നിന്നു പോയി. ഹാൻഡ് ബ്രേക്കിട്ട് കാറിൽനിന്ന് ആർസി ബുക്കും മറ്റും എടുത്ത് ജസ്റ്റിൻ സമീപത്തെ വീട്ടിലെത്തി. തുടർന്ന് ഏറ്റുമാനൂരിൽനിന്നു ക്രെയിൻ വിളിച്ചുവരുത്തി.

ക്രെയിനിൽ കയർ കെട്ടി കാർ വലിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി. വീണ്ടും കയർ കെട്ടാൻ ശ്രമിക്കുന്നതിനിടെ കാറിന്‍റെ ഡോർ തുറന്ന് ഹാൻഡ് ബ്രേക്ക് മാറ്റുന്പോൾ ജസ്റ്റിനെയും കൊണ്ടു കാർ മീനച്ചിലാറിന്‍റെ കൈവഴിയായ വെള്ളൂർ തോട്ടിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.

ഫയർഫോഴ്സും ദേശീയ ദുരന്തനിവാരണസേനയും പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ഉച്ചകഴിഞ്ഞ് 1.30ന് കാറിനുള്ളിൽനിന്നു മൃതദേഹം കണ്ടെത്തി.മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.അമ്മ ലീല മൂക്കന്നൂർ വടക്കുംചേരി കുടുംബാഗം. സഹോദരങ്ങൾ ജൂലി ബിബിൻ, അഖിൽ.


ജസ്റ്റിന്‍റെ പിതാവ് മരിച്ചതും പ്രളയദിനത്തിൽ

കോട്ടയം: രണ്ടു വർഷം മുന്പുണ്ടായ പ്രളയത്തിലാണ് ജസ്റ്റിന്‍റെ പിതാവ് ജോയി മരിച്ചത്.
മഞ്ഞപ്ര അമരാപുരത്തെ ഇവരുടെ വീട്ടിൽ വെള്ളം കയറിയിരുന്നില്ലെങ്കിലും വഴി നിറയെ വെള്ളമായിരുന്നു. ഇതിനിടെ, ജോയിക്കു ഹൃദയാഘാതമുണ്ടായി. വീടിന്‍റെ നാലു വശത്തും വെള്ളം കയറിയതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതേത്തുടർന്നായിരുന്നു മരണം.
അഞ്ചു വർഷമായി നെടുന്പാശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറാണു ജസ്റ്റിൻ. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരെ വീടുകളിൽ എത്തിച്ചുകൊണ്ടിരുന്നതിനാൽ ജസ്റ്റിൻ വീട്ടിൽ പോയിട്ട് ദിവസങ്ങളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.