പൊതിച്ചോറിൽ ആ നോട്ട് വച്ചതു മേരി
പൊതിച്ചോറിൽ ആ നോട്ട് വച്ചതു മേരി
Tuesday, August 11, 2020 3:10 AM IST
പള്ളുരുത്തി: ചെല്ലാനത്തെ ദുരിതബാധിതർക്കു പൊതിച്ചോറിൽ നൂറു രൂപ നോട്ട് വച്ചു നല്കിയതു കുമ്പളങ്ങി കോയബസാറിനു സമീപത്തെ വേലംപറമ്പിൽ മേരി. കാറ്ററിംഗ് തൊഴിലാളിയായ മേരിക്കു ലോക്ക് ഡൗണിനെത്തുടർന്നു ജോലി നഷ്ടപ്പെട്ടപ്പോൾ തൊഴിലുറപ്പ് ജോലിയിൽനിന്നു ലഭിച്ച 200 രൂപയിൽ നൂറു രൂപയാണ് പൊതിച്ചോറിൽ വച്ചു നൽകിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നടത്തിയ അന്വേഷണത്തിലാണ് അതിനു പിന്നിലെ ആളെ കണ്ടെത്തിയത്.

കടൽക്ഷോഭവും ട്രിപ്പിൾ ലോക്ക് ഡൗണും മൂലം ദുരിതത്തിലായ ചെല്ലാനം നിവാസികൾക്കു പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാണു കുമ്പളങ്ങിയിൽനിന്നു പൊതിച്ചോറുകൾ ശേഖരിച്ചത്. ഒരു ചെറിയ സന്തോഷത്തിനുള്ള വക പൊതിച്ചോറിൽ കരുതി വച്ചിട്ടുണ്ടെന്നു വാർഡ് മെമ്പർ എം.പി. രത്തനു ഭക്ഷണപ്പൊതി കൈമാറുന്പോൾ മേരി പറഞ്ഞിരുന്നു. പക്ഷേ അതെന്താണെന്നു വെളിപ്പെടുത്തിയിരുന്നില്ല.

വിതരണത്തിനുശേഷം ബാക്കിയുള്ളതു പരിശോധിച്ചപ്പോൾ അനിൽ ആന്‍റണി എന്ന പോലീസുകാരനാണ് പ്ലാസ്റ്റിക്കിൽ ഭദ്രമായി പൊതിഞ്ഞനിലയിൽ 100 രൂപ നോട്ട് കണ്ടത്. കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടിൽ കണ്ണമാലി സിഐ പി.എസ്. ഷിജു ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു. വാങ്ങുന്നവന്‍റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസിനു മുന്നിൽ നമിക്കുന്നു എന്നായിരുന്നു സിഐയുടെ പോസ്റ്റ്.


സംഭവം അറിഞ്ഞതോടെ അഭിനന്ദനപ്രവാഹമാണ് മേരിയുടെ ഫോണിലേക്കു വരുന്നത്. സിഐ ഷിജുവിന്‍റെ നേതൃത്വത്തിൽ പോലീസുകാർ മേരിയുടെ വീട്ടിലെത്തി ആദരവും നൽകി.
ഭക്ഷണപ്പൊതിയുടെ കൂടെ 100 രൂപ വച്ചപ്പോൾ അതു കിട്ടുന്നവർക്കു ചായപ്പൊടിയും പഞ്ചസാരയുമെങ്കിലും വാങ്ങിക്കാൻ ഉപകാരപ്പെടട്ടെ എന്നു മാത്രമാണ് ഓർത്തതെന്ന് എഡിഎസ് പ്രവർത്തക കൂടിയായ മേരി പറയുന്നു. ഓടിട്ട കൊച്ചുവീട്ടിൽ ഭർത്താവ് സെബാസ്റ്റ്യനും മകന്‍റെ കുടുംബത്തിനുമൊപ്പമാണു മേരിയുടെ താമസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.