സ്വര്‍ണക്കടത്ത്: യുഎപിഎ നിലനില്‍ക്കും, സ്വപ്നയ്ക്കു ജാമ്യമില്ല
സ്വര്‍ണക്കടത്ത്: യുഎപിഎ നിലനില്‍ക്കും, സ്വപ്നയ്ക്കു ജാമ്യമില്ല
Tuesday, August 11, 2020 3:10 AM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തള്ളി. സ്വപ്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയായതില്‍ തെളിവുണ്ടെന്നും യുഎപിഎ അനുസരിച്ചുള്ള കുറ്റകൃത്യമാണു ചെയ്തതെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.

സാന്പത്തിക ഭീകരവാദമാണു പ്രതികള്‍ നടത്തിയതെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു. കേസിലെ പ്രതി റമീസിനു തീവ്രവാദ ബന്ധമുണ്ടെന്ന വാദവും കോടതി കണക്കിലെടുത്തു. ജൂലൈ എട്ടിനു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് കോടതിയില്‍ എന്‍ഐഎ ഹാജരാക്കിയിരുന്നു. ഗുരുതര കേസായതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതിനാൽ കേസ് രാഷ്‌ട്രീയപ്രേരിതമാ ണെന്ന വാദം നിലനില്‍ക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.

നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു. ഇതേത്തുടർന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി.


കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്.
സംസ്ഥാനത്തും രാജ്യത്തിനു വെളിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും അതിനാല്‍ പ്രതിക്കു ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നയ്ക്കുണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായി പരിചയമുണ്ടായിരുന്ന സ്വപ്നയ്ക്ക് അദ്ദേഹത്തിന്‍റെ ഓഫീസിലും വലിയ സ്വാധീനമുണ്ടായിരുന്നെന്ന വാദവും കോടതി അംഗീകരിച്ചു.

ഇനി അപ്പീലുമായി സ്വപ്നയുടെ അഭിഭാഷകര്‍ക്കു മേല്‍ക്കോടതിയെ സമീപിക്കാം. എന്‍ഐഎയുടെ വാദം മേല്‍ക്കോടതിയും അംഗീകരിച്ചാല്‍ 180 ദിവസം വരെ സ്വപ്നയ്ക്കു കസ്റ്റഡിയില്‍ കഴിയേണ്ടിവരും. ഈ സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കിയാല്‍ വിചാരണ കഴിഞ്ഞശേഷം മാത്രമേ പുറത്തിറങ്ങാനാകൂ. സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.