വിദ്യാർഥിനിയുടെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍
വിദ്യാർഥിനിയുടെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍
Friday, August 14, 2020 12:12 AM IST
വെള്ളരിക്കുണ്ട്: ബളാല്‍ അരീങ്കല്ലിലെ വിദ്യാര്‍ഥിനിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. അരീങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെയും ബെസിയുടെയും മകളും വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ ആന്‍മരിയ (16) ആണ് കഴിഞ്ഞ അഞ്ചിന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സഹോദരന്‍ ആല്‍ബിനെ(22) യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം.

മഞ്ഞപ്പിത്തമെന്നു സംശയിക്കാവുന്ന രോഗലക്ഷണങ്ങളോടെയാണ് ആന്‍മരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചനിലയിലായിരുന്നു. തൊട്ടുപിന്നാലെ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലായ പിതാവ് ബെന്നിയും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. അമ്മയും സഹോദരനും ചികിത്സ തേടിയിരുന്നെങ്കിലും നില അത്രയ്ക്ക് ഗുരുതരമല്ലെന്നുകണ്ട് പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഒരു വീട്ടിലെ എല്ലാവര്‍ക്കും ഒരേ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായതാണ് സംശയത്തിനിട നല്‍കിയത്.

ആന്‍മരിയയുടെ മരണം സംഭവിച്ചത് എലിവിഷത്തിന്‍റെ ഘടകങ്ങള്‍ അകത്തുചെന്നിട്ടാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. പോലീസും ആരോഗ്യവകുപ്പ് അധികൃതരും വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ എലിവിഷത്തിന്‍റെ പായ്ക്കറ്റ് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് സഹോദരന്‍ നടത്തിയ ആസൂത്രിത കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

മരിക്കുന്നതിന് നാലുദിവസം മുമ്പ് വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീം കഴിച്ചതിനു ശേഷമാണ് ആന്‍മരിയക്ക് അസ്വസ്ഥതകള്‍ തുടങ്ങിയത്. പെണ്‍കുട്ടിയും സഹോദരന്‍ ആല്‍ബിനും ചേര്‍ന്നാണ് ഐസ്‌ക്രീം ഉണ്ടാക്കിയത്. സമീപത്തെ ഒരു ബേക്കറിയില്‍ നിന്നാണ് ഇതിനായുള്ള സാധനങ്ങള്‍ വാങ്ങിയത്. നേരത്തേ മറ്റൊരു ബേക്കറിയില്‍ ജോലിചെയ്തിട്ടുള്ള ആല്‍ബിന് ഐസ്‌ക്രീം ഉണ്ടാക്കാൻ നന്നായി അറിയാമായിരുന്നു. ഐസ്‌ക്രീം ഉണ്ടാക്കിയതിനു ശേഷം അതിന്‍റെ ചിത്രം ആന്‍ മരിയ സാമൂഹ്യമാധ്യമങ്ങളിലൂടെ കൂട്ടുകാരുമായി പങ്കുവച്ചിരുന്നു. പെണ്‍കുട്ടിയും പിതാവ് ബെന്നിയുമാണ് ഇത് കൂടുതലായി കഴിച്ചതെന്നാണ് പറയപ്പെടുന്നത്. അമ്മയും സഹോദരനും അല്പം മാത്രം കഴിച്ചതിനു ശേഷം ബാക്കി പിന്നീട് കഴിക്കാമെന്നുവച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിക്ക് ഛര്‍ദിയും അസ്വസ്ഥതകളും ആരംഭിച്ചത്.


കോവിഡ് കാലമായതിനാല്‍ തുടക്കത്തില്‍ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മരുന്നുവാങ്ങി തിരിച്ചുപോരുകയായിരുന്നു. മഞ്ഞപ്പിത്തമാണെന്ന സംശയത്തിൽ പച്ചമരുന്ന് ചികിത്സയും നടത്തി. എന്നാല്‍ രണ്ടുദിവസത്തിനകം നില ഗുരുതരമായതോടെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുതന്നെ മരണം സംഭവിക്കുകയും ചെയ്തു. ഇതിനുശേഷം കോവിഡ് പരിശോധന നടത്താനായി സാമ്പിള്‍ ശേഖരിച്ചപ്പോഴാണ് വിഷം അകത്തുചെന്നതാണെന്ന സംശയമുണ്ടായത്. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

തന്‍റെ ആര്‍ഭാട ജീവിതത്തിന് തടസമായ കുടുംബാംഗങ്ങളെ ഒന്നടങ്കം വകവ വരുത്തി സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ആല്‍ബിന്‍റെ ലക്ഷ്യമെന്നാണ് സൂചന. വീട്ടില്‍നിന്നു കൂടെക്കൂടെ പണം ചോദിക്കുമ്പോള്‍ ലഭിക്കാതെ വന്നതും വൈരാഗ്യത്തിന് കാരണമായി. നിരവധി ആണ്‍ - പെണ്‍ സുഹൃത്തുക്കള്‍ ആല്‍ബിനുണ്ടായിരുന്നു. ഇവരോടെല്ലാം പണം കടം വാങ്ങുന്ന ശീലവുമുണ്ടായിരുന്നു. പിതാവ് പറമ്പില്‍ പണികള്‍ ചെയ്യുമ്പോഴും വീട്ടില്‍ വാതിലടച്ച് മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുകയായിരുന്നു പതിവ്. പിതാവിന്‍റെ പേരില്‍ 90,000 രൂപയുടെ സ്ഥിരനിക്ഷേപമുള്ളതും യുവാവ് നോട്ടമിട്ടിരുന്നു. ആല്‍ബിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.