തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ആദ്യമായി 1500 കടന്നു. ഇന്നലെ 1564 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഈ മാസം എട്ടിന് 1420 പേർക്കു രോഗം ബാധിച്ചതായിരുന്നു ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണം.
1380 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. രോഗബാധിതരുടെ 88.23 ശതമാനമാണിതെന്നത് രോഗവ്യാപനത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 60 പേർ വിദേശത്തുനിന്നും 100 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 766 പേർ രോഗമുക്തരായി. ചികിത്സയിലുള്ളത് 13,839 പേരാണ്. ഇതുവരെ 25,692 പേർ രോഗമുക്തി നേടി. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 31,270 സാന്പിളുകളാണു പരിശോധിച്ചത്.
തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55), കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80), മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ (63) എന്നിവർ കോവിഡ് മൂലമാണു മരിച്ചതെന്നു പരിശോധനയിൽ വ്യക്തമായി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം - 434, പാലക്കാട്, മലപ്പുറം - 202 വീതം, എറണാകുളം -115, കോഴിക്കോട് - 98, കാസർഗോഡ് - 79, പത്തനംതിട്ട, തൃശൂർ - 75 വീതം, കൊല്ലം - 74, ആലപ്പുഴ - 72, കോട്ടയം - 53, ഇടുക്കി - 31, കണ്ണൂർ, വയനാട് - 27 വീതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.