കാസർഗോട്ട് മരിച്ച മൂന്നുപേർക്ക് കോവിഡ്
കാസർഗോട്ട് മരിച്ച  മൂന്നുപേർക്ക് കോവിഡ്
Friday, August 14, 2020 11:41 PM IST
കാസർഗോഡ്: ജില്ല‍യിൽ രോഗബാധിതരായി മരിച്ച് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മീഞ്ച കോളിയൂരിലെ ഇബ്രാഹിമിന്‍റെ ഭാര്യ മറിയുമ്മ (75) വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖവും ഗുരുതര ശ്വാസകോശരോഗവും ബാധിച്ച ഇവർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: ഹമീദ്, ഫാത്തിമ, യൂസഫ്, അബ്ദുറഹ്മാൻ, സഫിയ.

കഴിഞ്ഞദിവസം മരിച്ച വോർക്കാടിയിലെ സിദ്ദിഖിന്‍റെ ഭാര്യ അസ്മ (38)യുടെ പരിശോധനഫലവും പോസിറ്റീവാണ്. കാൻസർ രോഗിയായിരുന്ന ഇവർ വീട്ടിൽ വച്ചാണ് മരിച്ചത്. ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഇവരുടെ ഭർത്താവും കോവിഡ് ബാധിതനാണ്. ജില്ലയിൽ കോവിഡ് മൂലം മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അസ്മ.


കഴിഞ്ഞദിവസം ന്യുമോണിയ ബാധിച്ച് മരിച്ച ഉദുമ തൃക്കണ്ണാട് സ്വദേശിയായ മത്സ്യതൊഴിലാളി ബി.രമേശ(47)ന്‍റെ പരിശോധനഫലവും പോസിറ്റീവായി. കഴിഞ്ഞ ഒരാഴ്ചയായി പനിയും ചർദിയുമായി വീട്ടിൽ തന്നെയുണ്ടായിരുന്നു ഇദ്ദേഹം. ആദ്യ ഘട്ടത്തിൽപാലക്കുന്നിലെ ഒരു സ്വകാര്യ ക്ലീനിക്കിൽ ചികിത്‌സ തേടിയിരുന്നു.അതിനിടെ കഴിഞ്ഞ തിങ്കളാഴ്ച കോട്ടിക്കുളത്തു നടന്ന കൂട്ട ആന്‍റിജൻ പരി ശോധനയിൽ ഫലം നെഗറ്റീവായിരുന്നു. കടുത്ത പനിയും ആഹാരം കഴിക്കാൻ പറ്റാത്ത സ്ഥിതിയും ആയതോടെ ബുധനാഴ്ച രമേശനെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്ഥിതി കൂടുതല്‍ വഷളായതോടെ ഇവിടെനിന്ന് അന്നു വൈകുന്നേരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.