കേരളം നെഞ്ചേറ്റിയ ജനനായകൻ
കേരളം നെഞ്ചേറ്റിയ ജനനായകൻ
Thursday, September 17, 2020 12:21 AM IST
സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റേയും സന്തോഷത്തിന്‍റേയും പ്രതീകമായ ക്രിസ്മസ് ആഘോഷിച്ചതിന്‍റെ പിറ്റേന്ന്. 2004 ഡിസംബർ 26. ലോകത്തെയാകെ നടുക്കിയ സുനാമി തിരകൾ കേരളതീരത്തും നാശം വിതച്ചു. യുദ്ധക്കളം പോലെയായിരുന്നു അന്ന് ആറാട്ടുപുഴ. ആർത്തലച്ചെത്തിയ കൂറ്റൻ തിരമാലകൾ ആ തീരഗ്രാമമാകെ നക്കിത്തുടച്ചിരിക്കുന്നു. എങ്ങും നിലവിളികൾമാത്രം.

തിരമാലകൾ തച്ചുതകർത്ത തീരപ്രദേശത്തെ വീടുകളുടെ അവശിഷ്ടങ്ങൾ യുദ്ധഭൂമിയെ അനുസ്മരിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയ നിമിഷങ്ങൾ. ദുരന്തം വിഴുങ്ങിയ ആയിരംതെങ്ങിൽ ഒട്ടും വൈകാതെ ഉമ്മൻചാണ്ടി എത്തി. അടിയന്തരമായി കണ്‍ട്രോൾ റൂം തുറക്കാനും സഹായങ്ങളെത്തിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.

ആലപ്പുഴയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു അന്നു ഞാൻ. പൂർണഗർഭിണിയായ ഭാര്യ ആശയെ ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്നു ഡോക്ടറെ കാണിക്കാനായിരുന്നു ആലപ്പുഴയിൽ നിശ്ചയിച്ചിരുന്ന പരിപാടികളൊക്കെ മാറ്റിവച്ചുകൊണ്ടുള്ള യാത്ര. അന്പലപ്പുഴ എത്താറായപ്പോൾ ഒൗദ്യോഗിക കാറിലെ വയർലെസിലൂടെ ഒരു സന്ദേശം എത്തി.
ആലപ്പുഴയിൽ ഉൾപ്പെടെ സംസ്ഥാനത്തെ മിക്ക തീരപ്രദേശങ്ങളിലും അസാധാരണമാംവിധം കടൽകയറുന്നു. തൊട്ടുപിന്നാലെ ആ വിവരവും എത്തി. അന്ധകാരനഴിയിൽ മുൻമന്ത്രി കെ.ആർ. ഗൗരിയമ്മ തിരയിൽപ്പെട്ടിരിക്കുന്നു.

നിമിഷങ്ങൾക്കകം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫോണ്‍വിളിയെത്തി. സുനാമി എന്ന അപൂർവ പ്രതിഭാസമാണു കടലിൽ കാണുന്നത്. ആയിരക്കണക്കിനാളുകൾ കൂറ്റൻ തിരമാലകളിൽപ്പെട്ട് അപകടത്തിലാണ്. അഴീക്കലിലും ഹരിപ്പാട് ആറാട്ടുപുഴയിലും സ്ഥിതി അതീവഗുരുതരം. വേണു ഉടൻ ആറാട്ടുപുഴയിലെത്തണം...

യാത്ര മാറ്റിവച്ചു ഞാൻ ആറാട്ടുപുഴയിലേക്കു കുതിച്ചു. മണിക്കൂറുകൾക്കകം ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ദുരന്തബാധിതരെ ആഹാരവും വസ്ത്രവുമുൾപ്പെടെ നൽകി ക്യാന്പുകളിൽ സുരക്ഷിതരാക്കി.

ചരിത്രമായ കർമധീരത

കേരളം കണ്ട ഏറ്റവും വലിയൊരു തീരദേശദുരന്തം. ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ പാടവമുള്ള ഉമ്മൻ ചാണ്ടിയിലെ ’ക്രൈസിസ് മാനേജർ’ ഉണർന്നു. അത്തരമൊരു ദുരന്തത്തെ നേരിട്ടുള്ള മുൻപരിചയമില്ല കേരളത്തിന്. നിയമങ്ങളുമില്ല, കീഴ്‌വഴക്കങ്ങളുമില്ല. ഉമ്മൻ ചാണ്ടി ദിവസങ്ങളോളം ദുരന്തമുഖത്തുതന്നെ നിന്നു.

കൊല്ലം ജില്ലയിലെ ആലപ്പാടു മുതൽ അഴീക്കൽ വരെ ഏഴെട്ടു കിലോമീറ്ററോളം ഉമ്മൻ ചാണ്ടി നടന്നു ഓരോരുത്തരെയും ആശ്വസിപ്പിച്ചു. ഇടയ്ക്ക് ചെരിപ്പു പൊട്ടിപ്പോയപ്പോഴും കാൽനടയാത്ര അദ്ദേഹം നിർത്തിയില്ല.


വില്ലേജ് ഓഫീസർമാർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് രാപകൽ ഉമ്മൻ ചാണ്ടി കൂടെനിന്നു. കടലിന്‍റെ ഭീകരമുഖം കണ്ടു പകച്ചുപോയ തീരദേശ ജനതയ്ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകരുതെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. പരമാവധി കേന്ദ്രസഹായം നേടിയെടുക്കാനും പുനധിവാസപ്രവർത്തനങ്ങൾക്കുള്ള നിയമതടസങ്ങൾ മറികടക്കാനും അദ്ദേഹം കാട്ടിയ ജാഗ്രതയും കൂർമതയും തീരദേശ ചരിത്രത്തിന്‍റെ ഭാഗമാണിന്ന്.

മന്ത്രിസഭാ യോഗങ്ങൾ രണ്ടുതവണ ചേർന്ന ദിവസങ്ങളെത്രയോ ഉണ്ടായി. എത്ര വലിയപ്രശ്നമായാലും അതിനൊരു പ്രയോഗിക പരിഹാരം അദ്ദേഹത്തിനു മുന്നിൽ തെളിയും. ഒന്നല്ലെങ്കിൽ മറ്റൊരു വഴി. അല്ലെങ്കിൽ സാധ്യമായ എല്ലാ മാർഗങ്ങളും അതിനായി തേടും. നിയമതടസങ്ങളുണ്ടെങ്കിൽ അതു മറികടക്കാൻ നിയമത്തെ പൊളിച്ചെഴുതും. അതാണ് ഉമ്മൻ ചാണ്ടിയുടെ മൗലികമായ രീതി.

ഇല്ല എന്നൊരു വാക്കില്ല

’ഇല്ല’ എന്നൊരു വാക്ക് ഉമ്മൻ ചാണ്ടിയുടെ നിഘണ്ടുവിലില്ല. മലയാളിക്കു രൂഢമൂലമായ ഒരു വിശ്വാസമാണത്. അസാധ്യമെന്നു തോന്നുന്നവ അടക്കം ഏതു കാര്യവും ഉമ്മൻ ചാണ്ടിയോടു പറഞ്ഞാൽ നടക്കും എന്ന വിശ്വാസം. ഏതൊരാൾക്കും ഏതു പാതിരായ്ക്കും എന്തു സഹായവും ചോദിച്ചു ധൈര്യമായി വിളിക്കാവുന്ന ഒരു നേതാവ്. ആ വിശ്വാസത്തിന് അന്പതാണ്ടു തികയുന്നു.

ഒൗപചാരികതയുടെ അളവുകോലുകൾക്കപ്പുറത്തു മനുഷ്യത്വം തുളുന്പുന്ന വൈകാരിക മനസിന്‍റെ ഉടമ കൂടിയാണ് ഉമ്മൻ ചാണ്ടി. ഒരു എട്ടു വയസുകാരിയുടെ ഉമ്മൻ ചാണ്ടി എന്ന നീട്ടിയുള്ള വിളിയിൽ പിറന്നതൊരു വീടാണ്. മൂന്നു വർഷം മുന്പ് നടക്കാവ് ടിടിഐയുടെ ഉദ്ഘാടനത്തിനു പോയപ്പോഴാണ് 74 വയസുള്ള ഉമ്മൻ ചാണ്ടിയെ മൂന്നാം ക്ലാസുകാരി ശിവാനിയെന്ന മിടുക്കി പേരുചൊല്ലി വിളിച്ചു പിടിച്ചുനിർത്തിയത്. നിഷ്കളങ്ക മുഖത്തോടെ ആ കുരുന്നിനോട് ഉമ്മൻ ചാണ്ടി കാര്യം തെരക്കി. അവളുടെ സഹപാഠി അമൽ കൃഷ്ണയ്ക്കു വീടില്ല. അമലിനൊരു വീടുവച്ചു കൊടുത്തു.

മതിലുകളില്ലാതെ മറയില്ലാതെ

ഒൗപചാരികതയുടെ മതിലുകളില്ലാതെ ജനങ്ങൾക്ക് അദ്ദേഹവുമായി നേരിട്ടു സംവദിക്കാം. മുഖവുരയില്ലാതെ, മുൻപരിചയമില്ലാതെ ആർക്കും അദ്ദേഹത്തെ എപ്പോഴും കാണാം. ആവലാതികളോ ആവശ്യങ്ങളോ എന്തും പറയാം. കുടുംബാംഗത്തോടെന്ന പോലെ ന്യായമായ എന്താവശ്യത്തിനും അദ്ദേഹം കൂടെ നിൽക്കും. ആ സത്യസന്ധതയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നതും.

കെ.സി. വേണുഗോപാൽ എംപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.