മന്ത്രിപുത്രനെ കുടുക്കി? സിപിഎമ്മില്‍ വിവാദം
മന്ത്രിപുത്രനെ കുടുക്കി? സിപിഎമ്മില്‍ വിവാദം
Thursday, September 17, 2020 12:26 AM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പം മന്ത്രി പുത്രനു കുരുക്കായതിനു പിന്നാലെ ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ പുറത്തുവിട്ടതിനെച്ചൊല്ലി സിപിഎമ്മില്‍ വിവാദം പുകയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു പുറത്തുവന്നതിനു പിന്നാലെ കണ്ണൂരില്‍നിന്നുള്ള ഒരു മന്ത്രി പുത്രന്‍റെ പേരും ഉൾപ്പെട്ടതിൽ ഗൂഢാലോചനയുണ്ടെന്നാണു സിപിഎമ്മിനുള്ളില്‍ ഉയരുന്ന വിവാദം.

ഇതുസംബന്ധിച്ചു മന്ത്രി പാര്‍ട്ടിക്കു പരാതി നല്കുമെന്നാണു സൂചന. സ്വപ്നയ്ക്കൊപ്പം മന്ത്രി പുത്രന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടത് ആരെന്ന ചോദ്യമാണ് ഉയരുന്നത്. ബിനീഷ് കോടിയേരിയുടെ പേര് ഉള്‍പ്പെടെ പല പേരുകളും സംശയമുനയിലാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി മന്ത്രി ഉന്നയിക്കുമെന്നാണ് വിവരം.

2018 ലാണ് സ്വപ്നയ്ക്കു മന്ത്രിയുടെ മകന്‍ പാര്‍ട്ടി നടത്തിയത്. യുഎഇയിലെ വിസ കുരുക്ക് പരിഹരിക്കുന്നതിന് 2018ല്‍ കോണ്‍സലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയാണ് ഇടപെട്ടത്. ഇതിന് പ്രത്യുപകാരമായിട്ടാണത്രെ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ മന്ത്രി പുത്രന്‍ സ്വപ്നയ്ക്കു വിരുന്നൊരുക്കിയത്. ഈ വിരുന്നിനിടെ ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായത്.


ബിനീഷ് കോടിയേരി മുഖേനയാണ് മന്ത്രി പുത്രന്‍ സ്വപ്നയെ പരിചയപ്പെട്ടത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ.
സ്വപ്നയും ബിനീഷും അടക്കം ഏഴുപേര്‍ മാത്രമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫോട്ടോയായി പുറത്തുവന്നത്. ഇതിലാണ് ദുരൂഹത കാണുന്നത്.

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് മന്ത്രി പുത്രന്‍റെ ഫോട്ടോ പുറത്തുവരുന്നത്. 2018നുശേഷം സ്വപ്നയുമായി മകനു യാതൊരു ബന്ധവുമില്ലെന്നാണ് മന്ത്രി പറയുന്നത്. കണ്ണൂര്‍ ലോബിക്കുള്ളിലെ പടലപ്പിണക്കം മറനീക്കി പുറത്തു വന്നതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.