നിയമസഭയിൽ കയ്യാങ്കളി വേണ്ട; കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളി
നിയമസഭയിൽ കയ്യാങ്കളി വേണ്ട; കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളി
Wednesday, September 23, 2020 2:02 AM IST
തിരുവനന്തപുരം: ബാർ കോഴക്കേസിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളി. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എന്നിവരുൾപ്പെടെ കേസിലെ ആറു പ്രതികളും അടുത്ത മാസം 15നു ഹാജരാകാനും കോടതി നിർദേശിച്ചു.

ഇത്തരം നിയമലംഘനങ്ങൾക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ അതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച കേസ് എഴുതിത്തള്ളാൻ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവും കോടതി കണക്കിലെടുത്തു. നിയമസഭാംഗങ്ങൾ പൊതുമുതൽ നശിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹം കണ്ടതാണെന്ന് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആർ. ജയകൃഷ്ണൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

2015 മാർച്ച് 13ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്പോഴാണ് നിയമസഭയിൽ കൈയാങ്കളിയും അക്രമവും അരങ്ങേറിയത്. അന്നത്തെ പ്രതിപക്ഷ എംഎൽഎമാരും ഇപ്പോൾ മന്ത്രിമാരുമായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എന്നിവരും കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവരുമാണ് കേസിലെ പ്രതികൾ. സ്പീക്കറുടെ കസേര, എമർജൻസി ലാന്പ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്ഫോണ്‍ എന്നിവ നശിപ്പിച്ചതിലൂടെ രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.


കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി. ശിവൻകുട്ടി സർക്കാരിനെ സമീപിക്കുകയായിരുന്നു. എന്നാൽ, ഈ നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ ആറു പേർ തടസഹർജി നൽകി. ഇവരുടെയും സർക്കാരിന്‍റെയും വാദങ്ങൾ കേട്ടതിനു ശേഷമാണ് കേസ് പിൻവലിക്കണമെന്ന ആവശ്യം കോടതി തള്ളിയത്.

അതേസമയം, ചീഫ് ജുഡീഷൽ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കും. അപ്പീൽ നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.