ഏഴു ദിവസത്തിനകം വ്യവസായ ലൈസൻസ്; ഓർഡിനൻസിന് അനുമതി
ഏഴു ദിവസത്തിനകം വ്യവസായ  ലൈസൻസ്; ഓർഡിനൻസിന് അനുമതി
Thursday, September 24, 2020 1:08 AM IST
തിരുവനന്തപുരം: 100 കോടി രൂപ വരെ മുതൽമുടക്കുള്ള വ്യവസായ നിക്ഷേപകർക്ക് ഏഴു പ്രവൃത്തി ദിവസത്തിനകം ലൈസൻസ് അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമ ഭേദഗതി ഓർഡിനൻസിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവിൽ പത്ത് കോടി വരെ മുതൽമുടക്കുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു വിശദാംശങ്ങൾ ബന്ധപ്പെട്ട സൈറ്റിൽ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ വ്യവസായങ്ങൾ ആരംഭിക്കാം. അതിനു മുകളിലേക്ക് അത്തരം അനുമതിയില്ലായിരുന്നു.

കൂടുതൽ വ്യവസായ നിക്ഷേപകരെ ആകർഷിക്കാനായാണ് ഇപ്പോൾ 100 കോടി വരെ മുതൽമുടക്കുള്ളവർക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് നൽകാനുള്ള വ്യവസ്ഥ കൊണ്ടുവരുന്നത്. വ്യവസായങ്ങൾക്കു ലൈസൻസ് നൽകുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം.


കേരള സമുദ്ര മത്സ്യസന്പത്തിന്‍റെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്രമത്സ്യനിയന്ത്രണ നിയമത്തിൽ (1980) ഭേദഗതി വരുത്താൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.

കേരള ഫോക്‌ലോർ അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ധന വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി പത്താം ശന്പള പരിഷ്കരണ ആനുകൂല്യം നൽകും. കേരള സംസ്ഥാന വനിതാ വികസന കോർപറേഷനിലെ 39 സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് ധന വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്കു വിധേയമായി പത്താം ശന്പള പരിഷ്കരണ ആനുകൂല്യം നൽകാൻ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.