കൊച്ചി: കേന്ദ്ര സർക്കാർ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ പുതിയ കാര്‍ഷിക ബില്ലുകള്‍ ആത്യന്തികമായി കര്‍ഷകരുടെ മരണമണിയായി മാറുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കാര്‍ഷിക മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ ഇതുമൂലമുണ്ടാകും. അതിനാല്‍ ബില്ലുകള്‍ മരവിപ്പിക്കണമെന്നും കര്‍ഷകരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റത്തില്‍നിന്നു പിന്മാറണമെന്നും സമിതി അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിര്‍ദിഷ്ട ബില്ലുകള്‍ മൂലം കര്‍ഷകര്‍ ഇത്രയുംകാലം അനുഭവിച്ചു വരുന്ന കാര്ഷികവിളകളിൻ മേലുള്ള അവകാശം അവര്‍ക്കു നഷ്ടപ്പെടും. ഇത് അവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകും. കര്‍ഷകരുടെ വിളകള്‍ വന്‍കിടക്കാര്‍ സ്വന്തമാക്കുന്നതിലൂടെ രാജ്യത്ത് ഭക്ഷ്യക്ഷാമവും വന്‍വില വര്‍ധനവും ഉണ്ടാകുമെന്നും ലാഭം മുഴുവന്‍ വന്‍കിടക്കാര്‍ കൊണ്ടുപോയി കര്‍ഷകര്‍ക്ക് തുഛമായ വില മാത്രം ലഭിക്കുന്ന സാഹചര്യത്തിന് ഇടവരുത്തരുതെന്നും യോഗം വിലയിരുത്തി.
കാര്‍ഷിക ബില്ലിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് അതിശക്തമായ സമരം നടത്താനും രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ. ജിയോ കടവി അനുഗ്രഹ പ്രഭാഷണവും ജോസുകുട്ടി ഒഴുകയില്‍ വിഷയ അവതരണവും നടത്തി.
തോമസ് പീടികയില്‍, പി.ജെ. പാപ്പച്ചന്, സാജു അലക്സ്, ബെന്നി ആന്റണി, ആന്റണി തൊമ്മാന, പ്രഫ. ജാന്സണ് ജോസഫ്, കെ.പി. സാജു ദേവസ്യ കൊങ്ങോല, ബേബി പെരുമാലി, റിന്സണ് മണവാളന്, ഫ്രാന്‍സിസ് മൂലന്, തോമസ് ആന്റണി, വര്‍ഗീസ് ആന്റണി, രാജീവ് ജോസഫ് , ബിജു കുണ്ടുകുളം, ജോസുകുട്ടി മാടപ്പള്ളി, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.