ഓർമയായത് പോപ്പുലർ സൈക്കോളജിസ്റ്റ്
ഓർമയായത് പോപ്പുലർ സൈക്കോളജിസ്റ്റ്
Tuesday, September 29, 2020 12:32 AM IST
തരുവനന്തപുരം: കേരളത്തിൽ മനോരോഗ ചികിത്സയെ ജനകീയമാക്കിയ മനഃശാസ്ത്രജ്ഞനായിരുന്നു ഇന്നലെ അന്തരിച്ച ഡോ.പി.എം. മാത്യു വെല്ലൂർ. നർമത്തിൽ ചാലിച്ച സംസാരവും എഴുത്തും അഭിനയവുമെല്ലാം അദ്ദേഹത്തെ വേറിട്ടു നിർത്തി. ഒരു തലമുറയ്ക്ക് ലൈംഗിക വിദ്യാഭ്യാസം പകർന്നു നൽകുന്നതിനും അതിലുപരി സമൂഹിക ഇടപെടലുകൾക്കു പ്രാപ്തമാക്കുന്നതിലും ഡോ.പി.എം.മാത്യു വെല്ലൂരിന്‍റെ സംഭാവന വളരെ വലുതാണ്. കൗമാര ലൈംഗികതയെക്കുറിച്ച് അദ്ദേഹം ഏഴുപതുകളിൽ രചിച്ച കുമാരി കുമാരന്മാരുടെ പ്രശ്നങ്ങൾ എന്ന പുസ്തകം ഏറെ ജനപ്രീതി നേടിയിരുന്നു. ലൈംഗിക വിദ്യാഭ്യാസം ശാസ്ത്രീയമായി പരാമർശിക്കുന്ന പുസ്തകങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. ആരും ധൈര്യപൂർവം കൈ വയ്ക്കാത്ത മേഖലയായിലേക്കായിരുന്നു അദ്ദേഹം ധൈര്യപൂർവം കടന്നുവന്നത്.

സിനിമയിൽ സൈക്കോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തിരക്കഥാരചനയ്ക്ക് തിരക്കഥാകൃത്തുക്കൾ അദ്ദേഹത്തെയായിരുന്നു സ്ഥിരമായി സമീപിച്ചിരുന്നത്. കുറ്റവാളികളുടെ മാനസികാവസ്ഥ, പെട്ടന്നുള്ള ഭാവമാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഡോ.മാത്യു പറഞ്ഞുകൊടുത്തിരുന്നു. അത്തരത്തിൽ പല സിനിമകളും അക്കാലത്ത് കൈയടി നേടിയിട്ടുണ്ട്. വിവിധ വേദികളിൽ അദ്ദേഹം മനഃശാസ്ത്രത്തെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും ക്ലാസുകൾ നയിച്ചു. വൈവിധ്യമാർന്ന മേഖലകളിൽ സാന്നിധ്യം അറിയിച്ചപ്പോഴും ഉൗഷ്മളമായ ഒരു ചിരി അദ്ദേഹം കാത്തുസൂക്ഷിച്ചു.


സ്വദേശമായ മാവേലിക്കരയിൽ നിന്നും തിരുവനന്തപുരത്തെത്തിയ അദ്ദേഹം എംഎ സൈക്കോളജി പഠിച്ചത് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാന്പസിലായിരുന്നു. പിന്നീട് ഉപരിപഠനത്തിനായി ബംഗളൂരുവിലെ നിംഹാൻസിലേക്കു പോയി. അതിനുശേഷം ഏഴു വർഷമാണ് അദ്ദേഹം വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിൽ സേവനം അനുഷ്ഠിച്ചത്. അവിടെ നിന്നും കേരളത്തിലേക്കു മടങ്ങുന്പോൾ പേരിനൊപ്പം വെല്ലൂർ എന്ന പേരും ഒപ്പം ചേർത്തിരുന്നു.

പോപ്പുലർ സൈക്കോളജിക്ക് മാധ്യമങ്ങളിൽ ഇടം ഉണ്ടാക്കിയെടുക്കുന്നതിൽ എഴുപതുകളിൽ തന്നെ തുടക്കം കുറിച്ച ഒരു വ്യക്തിത്വമാണ് ഡോ.പി.എം. മാത്യു വെല്ലൂർ എന്ന് മാനസികാരോഗ്യ വിദഗ്ധൻ ഡോ.സി.ജെ. ജോണ്‍ പറഞ്ഞു. മനഃശാസ്ത്ര ചികിത്സകൾക്ക് അതു കൊണ്ട് സ്വീകാര്യത വർധിപ്പിക്കാനും കഴിഞ്ഞു. മാത്യു വെല്ലൂരിന്‍റെ ബുൾഗാൻ താടി മനഃശാത്രജ്ഞരുടെ മുഖ മുദ്രയാവുകയും ചെയ്തു.

റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.