ബഫര്‍സോണ്‍: ആശങ്ക പരിഹരിക്കുമെന്നു മന്ത്രി
ബഫര്‍സോണ്‍: ആശങ്ക പരിഹരിക്കുമെന്നു മന്ത്രി
Tuesday, September 29, 2020 1:07 AM IST
താമരശേരി: മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി സംവേദക മേഖലയായി (ഇഎസ്ഇസഡ്) പ്രഖ്യപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച് കര്‍ഷകരക്ഷാസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി.

കോഴിക്കോട് റസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, എംഎല്‍എമാരായ കാരാട്ട് റസാഖ്, ജോര്‍ജ് എം. തോമസ്, ഇ.കെ. വിജയന്‍, എഡിഎം റോഷ്‌നി നാരായണന്‍, ഡിഎഫ്ഒ എം.രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, കര്‍ഷകരക്ഷാ സമിതി രക്ഷാധികാരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ജനറൽ കോ-ഓർഡിനേറ്റര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, ജന.കണ്‍വീനര്‍ ഡോ. ചാക്കോ കാളാംപറമ്പില്‍, ട്രഷറര്‍ ജോയി കണ്ണഞ്ചിറ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. കര്‍ഷകരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ""അതി ജീവനത്തിനായി കര്‍ഷക പടപ്പുറപ്പാട്'' പ്രക്ഷോഭ സമരങ്ങള്‍ക്ക് തയാറെടുക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് .

മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള നിർദിഷ്ട ഇഎസ്ഇസഡ് പ്രദേശത്തെ ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും കച്ചവട കേന്ദ്രങ്ങളും ഒഴിവാക്കി കേന്ദ്രത്തിന് ശിപാർശ നൽകാൻ ആവശ്യമായ വിശദാംശങ്ങൾ 13 വില്ലേജുകളിൽനിന്നും ഒക്ടോബർ 15-നകം ശേഖരിക്കുന്നതിന് ഡിഫ്ഒയെ ചുമതലപ്പെടുത്തി. ഈ രേഖകൾ കൂടി ചേർത്ത് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും റവന്യു ഭൂമികളും ഒഴിവാക്കി ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍സ്വീകരിക്കാനും കേന്ദ്രത്തിന് പുതിയ ശിപാർശ സമർപ്പിക്കാനും യോഗത്തില്‍ ധാരണയായി.


പെരുവണ്ണാമൂഴി ഡാം ഉള്‍പ്പെടെയുള്ള ജലസേചന പ്രദേശങ്ങള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവയെല്ലാം പരിസ്ഥിതി സംവേദക മേഖലയില്‍നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

കർഷകരക്ഷാ സമിതി മുന്നോട്ടുവച്ച നിർദേശങ്ങളോട് അനുഭാവ പൂർണമായ നിലപാട് സർക്കാർ സ്വീകരിച്ച സാഹചര്യത്തിൽ ഭാവി പരിപാടികളെക്കുറിച്ച് സമിതി കൂട്ടായ തീരുമാനമെടുക്കുമെന്ന് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.