തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കർഷകരെ കോർപറേറ്റുകൾക്ക് പണയം വച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന കർഷക ബിൽ നടപ്പിലാക്കിയത് വൻകിട കുത്തകകളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണെന്നും ചെന്നിത്തല പറഞ്ഞു.
കോർപറേറ്റ് താത്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ് കേന്ദ്രസർക്കാർ കർഷക വിരുദ്ധ കരിനിയമം നടപ്പാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, വി.എസ്.ശിവകുമാർ എംഎൽഎ, മുൻമന്ത്രി പന്തളം സുധാകരൻ, കെപിസിസി വൈസ് പ്രസിഡന്റ് മണ്‍വിള രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽകുമാർ, പാലോട് രവി, മണക്കാട് സുരേഷ്, സക്കീർ ഹുസൈൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സെക്രട്ടറിമാരായ പി.എസ്.പ്രശാന്ത്, ആറ്റിപ്ര അനിൽ, ഡോ.ജി.വി.ഹരി, ജോണ്‍, കെ.എസ്.ഗോപകുമാർ, വിനേഷ്യസ്, സൈമണ്‍ അലക്സ്, ബി.ആർ.എം ഷഫീർ, അൻസജിതാ റസൽ, വി.എസ്. ഹരീന്ദ്രനാഥ്, മുടവൻമുകൾ രവി, എം.എ. ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.