സി.എഫ്. തോമസിന് നാടിന്‍റെ അന്ത്യാഞ്ജലി
സി.എഫ്. തോമസിന് നാടിന്‍റെ അന്ത്യാഞ്ജലി
Tuesday, September 29, 2020 1:07 AM IST
ചങ്ങനാശേരി: 40 വർഷം തുടർച്ചയായി ചങ്ങനാശേരി എംഎൽഎയും മുൻമന്ത്രിയും കേരളകോണ്‍ഗ്രസ് എമ്മിന്‍റെ മുതിർന്ന നേതാവുമായിരുന്ന സി.എഫ്.തോമസി(81)ന് നാട് കണ്ണീരോടെ വിടചൊല്ലി. സംസ്ഥാന സർക്കാരിന്‍റെ ഒൗദ്യോഗിക ബഹുമതികളോടെ ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ നേതാക്കൾ ഉൾപ്പെടെ ആയിരങ്ങളുടെ ആദരാഞ്ജലികളോടെയാണ് ചങ്ങനാശേരിയുടെ സ്വന്തം സി.എഫ്. യാത്രയായത്. സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിലെ ചാപ്പലിനോട് ചേർന്ന് ഒന്ന് എ എന്ന നന്പറിലുള്ള കല്ലറയിലാണ് മൃതദേഹം സംസ്കരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്‍.തോമസ് പാടിയത്ത്, മെത്രാപ്പോലീത്തൻ പള്ളി വികാരി റവ.ഡോ.ജോസ് കൊച്ചുപറന്പിൽ എന്നിവർ സഹകാർമികരായിരുന്നു.

ഇന്നലെ രാവിലെ 11ന് വസതിയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്‍റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം ആരംഭിച്ചു. തുടർന്ന് നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ വിലാപയാത്രയായി മൃതദേഹം സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയുടെ പാരിഷ്ഹാളിൽ എത്തിച്ചു


മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കല്ലിശേരി ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, തിയഡേഷ്യസ് സഫ്രഗൻ മാർത്തോമ്മാ മെത്രാപ്പോലീത്ത, പാലാ രൂപതാ സഹായമെത്രൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രാർഥന നടത്തി.

ദീപികക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻ കുന്നേൽ, ചീഫ് എഡിറ്റർ റവ.ഡോ.ജോർജ് കുടിലിൽ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു. നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി പി. തിലോത്തമൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, ജോസ് കെ. മാണി, തോമസ് ചാഴികാടൻ എംഎൽഎമാരായ പി.ജെ.ജോസഫ്, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഡോ.എൻ.ജയരാജ്, കെ.എസ്. ശബരീനാഥ്, പി.സി. ജോർജ്, അനൂപ് ജേക്കബ്, രാജു ഏബ്രഹാം എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അർബുദ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന സി.എഫ്. തോമസ് എംഎൽഎ ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.