ഫെമിനിസ്റ്റുകളെ അവഹേളിച്ച കേസ് : വിജയ് പി. നായർ റിമാൻഡിൽ
ഫെമിനിസ്റ്റുകളെ അവഹേളിച്ച കേസ് : വിജയ് പി. നായർ റിമാൻഡിൽ
Wednesday, September 30, 2020 1:04 AM IST
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ കേരളത്തിലെ ഫെമിനിസ്റ്റുകളെ അപമാനിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ വെള്ളായണി സ്വദേശി വിജയ് പി. നായർ റിമാൻഡിൽ.

തിരുവനന്തപുരം മൂന്നാം ജുഡീഷൽ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേട്ട് കോടതിയാണ് 14 ദിവസത്തേക്ക് വിജയ് പി. നായരെ റിമാൻഡ് ചെയ്തത്. തുടർന്ന് ഇയാളെ ജില്ലാ ജയിലിലേക്കു മാറ്റി. അതേസമയം വിജയ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് റിപ്പോർട്ട് ഹാജരാക്കണമെന്നും മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് കോടതി നിർദേശിച്ചു.

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ചെന്ന് കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് കോടതി വിജയ് പി. നായരെ റിമാൻഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇയാൾ താമസിച്ചിരുന്ന തന്പാനൂരിലെ ലോഡ്ജിൽ ഇന്നലെ പോലീസ് തെളിവെടുപ്പു നടത്തുകയും ചെയ്തു. വിജയ് പി. നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി.

ഫെമിനിസ്റ്റ് സംഘാംഗമായ യുവതി തന്പാനൂർ പോലീസിൽ നൽകിയ പരാതിയിൽ വിജയ് പി. നായരും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു.

ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള ഇരുഭാഗത്തെയും മുൻകൂർ ജാമ്യഹർജികളിൽ സർക്കാർ നിലപാട് അറിയിക്കാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ബാബു ഉത്തരവിട്ടു.


സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി. നായർ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകൾ യുട്യൂബ് നീക്കംചെയ്തു. വിജയ് പി. നായരുടെ യുട്യൂബ് ചാനലുൾപ്പെടെ റദ്ദാക്കുകയും ചെയ്തു.
അതേസമയം, ഡൗണ്‍ലോഡ് ചെയ്യപ്പെട്ട അതേ വീഡിയോ യുട്യൂബിലെ മറ്റു പല ചാനലുകളിലൂടെയും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഇതിനു പുറമെ അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ കൂടുതൽ പേർ വിജയ് പി. നായർക്കെതിരെ രംഗത്തെത്തി. ഇതിൽ ചിലർ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

യൂട്യൂബിലൂടെ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ചെന്നുള്ള പരാതിയുടെ അന്വേഷണം സൈബർ ക്രൈം പോലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. വിജയ് പി. നായർക്കും സംവിധായകൻ ശാന്തിവിള ദിനേശിനും എതിരായ കേസുകളാണ് സൈബർ പോലീസിനു കൈമാറുന്നത്.
എന്നാൽ വിജയ് പി. നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിൽ തന്പാനൂർ പോലീസ് അന്വേഷണം തുടരും. വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്പാനൂർ പോലീസ് തന്നെയാകും അന്വേഷിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.