സ്വര്‍ണക്കടത്ത് കേസ് എല്ലാം വെളിപ്പെടുത്താമെന്നു സന്ദീപ് നായര്‍
സ്വര്‍ണക്കടത്ത് കേസ് എല്ലാം വെളിപ്പെടുത്താമെന്നു സന്ദീപ് നായര്‍
Thursday, October 1, 2020 1:52 AM IST
കൊച്ചി:  സ്വര്‍ണക്കടത്ത് കേസില്‍ നിർണായക വഴിത്തിരിവ്. നാലാംപ്രതിയും ഗൂഢാലോചനയിലെ മുഖ്യകണ്ണിയുമായ സന്ദീപ് നായര്‍ രഹസ്യമൊഴി നല്‍കാന്‍ ഒരുക്കമാണെന്ന് എന്‍ഐഎകോടതിയിൽ അറിയിച്ചു. സ്വര്‍ണക്കടത്തിന്‍റെ മുഴുവന്‍ രഹസ്യങ്ങളും പങ്കാളികളെക്കുറിച്ചുള്ള വിവരങ്ങളും അറിയാവുന്നയാളാണു സന്ദീപ് നായർ.

റിമാൻഡ് കാലാവധി നീട്ടുന്നതിനു വീഡിയോ കോണ്‍ഫറന്‍സ് വഴി എന്‍ഐഎ കോടതിയിൽ ഹാജരാക്കിയ വേളയിലാണ് രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക മുഖേനെ സന്ദീപ് ഹർജി സമര്‍പ്പിച്ചത്. കേസില്‍ തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സ്വമേധയാ വെളിപ്പെടുത്താന്‍ തയാറാണെന്നു ഹർജിയില്‍ പറയുന്നു. ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പു പ്രകാരമാണു മൊഴി നല്കുക. കോടതി ഇതിന് അനുമതിയും നല്കി.


കുറ്റസമ്മതം നടത്തുന്നതുകൊണ്ടു മാപ്പുസാക്ഷിയാക്കുമെന്നോ കേസില്‍നിന്ന് ഒഴിവാക്കുമെന്നോ പ്രതീക്ഷിക്കരുതെന്നു കോടതി സന്ദീപിനോടു പറഞ്ഞു. ഇത്തരത്തിലുള്ള മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുള്ളതാണെന്നും സമ്മതമാണെന്നും സന്ദീപ് പറഞ്ഞു. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്. പ്രതി രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടോയെന്നു കോടതിയും അന്വേഷണ ഏജൻസികളും പരിശോധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.