നെൽപ്പാടത്തു കൊയ്ത്തിനും കോവിഡ് പ്രോട്ടോകോൾ
നെൽപ്പാടത്തു കൊയ്ത്തിനും  കോവിഡ് പ്രോട്ടോകോൾ
Friday, October 2, 2020 12:28 AM IST
കോട്ടയം: നെൽപ്പാടങ്ങളിൽ നവംബർ വരെയുള്ള വിരിപ്പു കൊയ്ത്തിനു കൃഷിവകുപ്പ് കോവിഡ് സുരക്ഷാ സ്പെഷൽ പ്രോട്ടോകോൾ പുറത്തിറക്കി.

ഇതുപ്രകാരം കൊയ്ത്തിനു മുന്നോടിയായി പഞ്ചായത്തുതലത്തിൽ കൃഷി ഉദ്യോഗസ്ഥരുടെയും ആരോഗ്യവകുപ്പ് പ്രതിനിധികളുടെയും കമ്മിറ്റി രൂപീകരിക്കണം, പാടശേഖര സമിതികൾ കൊയ്ത്ത് യന്ത്രം എത്തിക്കുന്ന ഏജൻസികളുമായി കോവിഡ് സുരക്ഷാ സംബന്ധമായ കരാർ ഒപ്പുവയ്ക്കണം, അതിഥിത്തൊഴിലാളികൾ പാടശേഖര സമിതിയും ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധന നടത്തണം, അതിഥിത്തൊഴിലാളികൾ ദേശവാസികളുമായി സന്പർക്കത്തിലേർപ്പെടരുത്, മറ്റിടങ്ങളിലേക്കു യാത്രകളും ചെയ്യാൻ പാടില്ല, ഭക്ഷണവും താമസവും ഓരോ പഞ്ചായത്തിലും ഇവരുടെ ഏജന്‍റുമാർ ക്രമീകരിക്കണം, ആധാർ കോപ്പി ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിൽ നൽകണം എന്നിങ്ങനെയാണു നിർദേശങ്ങൾ. പനി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരെ ജോലിയിൽ പ്രവേശിപ്പിക്കരുത്.


അരികുത്തു മില്ലുകളിൽനിന്ന് നെല്ല് സംഭരിക്കാൻ വരുന്നവരും സംഭരണ ചുമതലയുള്ള സപ്ലൈകോ ഉദ്യോഗസ്ഥരും കോവിഡ് ബാധിതരല്ലെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തണം. എല്ലാ തൊഴിലാളികളും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
കൊയ്ത്ത് യന്ത്രങ്ങളും ഇതര വാഹനങ്ങളും അതാതു ദിവസം ജോലിക്കു മുൻപും ശേഷവും അണുവിമുക്തമാക്കണം.

കർഷകരും പാടശേഖര സമിതി ഭാരവാഹികളും തൊഴിലാളികളുമായി നേരിട്ടുള്ള സന്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.