ബസുകളുടെ പരിപാലനത്തിൽ വീഴ്ച; ഡിപ്പോ എൻജിനിയർക്കു സ്ഥലംമാറ്റം
ബസുകളുടെ പരിപാലനത്തിൽ വീഴ്ച;  ഡിപ്പോ എൻജിനിയർക്കു സ്ഥലംമാറ്റം
Tuesday, October 20, 2020 1:21 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ പരിപാലനത്തിൽ വീഴ്ച വരുത്തിയ ഡിപ്പോ എൻജിനിയർക്കു സ്ഥലംമാറ്റം. എറണാകുളം ഡിപ്പോ എൻജിനിയർ പി.പി. മാർട്ടിനെയാണ് സിഎംഡി ബിജുപ്രഭാകറിന്‍റെ ഉത്തരവ് പ്രകാരം സുൽത്താൻ ബത്തേരി യൂണിറ്റിലേക്കു മാറ്റി നിയമിച്ചത്.

പകരം സുൽത്താൻ ബത്തേരി ഡിപ്പോ എൻജിനിയർ പി.എം. ബിജുവിനെ എറണാകുളം ഡിപ്പോയിലേക്കും മാറ്റി നിയമിച്ചു. കോവിഡ് കാലത്ത് ബസുകൾ സർവീസ് നടത്താത്തതുമൂലം ഡിപ്പോകളിലും ഗാരേജുകളിലും കിടക്കുന്ന അവസ്ഥയിൽ മൂന്നു ദിവസം കൂടുന്പോൾ അറ്റകുറ്റപ്പണികൾ നടത്തുകയും യഥാസമയം ചലിപ്പിച്ച് വർക്കിംഗ് കണ്ടീഷനിൽ നിലനിർത്തണമെന്നു സിഎംഡി ഉത്തരവ് ഇറക്കിയിരുന്നു.


എന്നാൽ എറണാകുളത്തെ ഡിപ്പോയോടു ചേർന്നുള്ള ഗ്യാരേജിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ വള്ളികൾ പടർന്നുപിടിച്ച് കാടു കയറിയ അവസ്ഥയിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിപ്പോ എൻജിനിയറുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.